Showing posts with label #logic #motivation #creative #contented. Show all posts
Showing posts with label #logic #motivation #creative #contented. Show all posts

Thursday, May 19, 2022

അർദ്ധ ശതകത്തിന്റെ സമ്മാനം.

 അർദ്ധ ശതകത്തിന്റെ സമ്മാനം (9 April 2022).

ആഗ്രഹങ്ങൾക്ക് അന്തമില്ല.  പ്രവർത്തന മേഖലയുടെ മാറ്റങ്ങൾ കൊണ്ടും, എത്തിപ്പെട്ട ലാവണങ്ങളിലെ മത്സരങ്ങളും മൂലം ഇഷ്ടങ്ങൾ പലതും മറന്നിട്ടു വർഷങ്ങൾ ഒരുപാടായി.  പഠനകാലത്തു ചെയ്യാൻ മറന്നിരുന്നതും (ചെയ്യാൻ സാവകാശം കിട്ടാതിരുന്ന) ഒത്തിരി ആഗ്രഹിച്ചിരുന്നതുമായ സ്വപ്‌നങ്ങൾ തന്നെയാവണം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന  പ്രയത്നത്തിന് ആധാരം. 

സൗഹൃദ (സഹപാഠികളുടെ) കൂട്ടായ്മകളിലെല്ലാം സർവ്വ സാധാരണമായ "താൻ പോരിമ" പ്രദര്ശനങ്ങളിലെ മിഥ്യ തിരിച്ചറിയുമ്പോൾ അത്തരം കാര്യങ്ങളോട് വിരക്തി തോന്നുകയാണ് പതിവ്.  അത് കൊണ്ട് തന്നെ പ്രവാസം തുടങ്ങിയ കാലം മുതൽ സ്വയം ക്രമീകരിച്ച പുറം തോടിനുള്ളിൽ തന്നെ കഴിയാൻ ഇഷ്ടപ്പെട്ടിരുന്നു. 

പത്തു മിനിറ്റിൽ കൂടുതൽ ചിലവാക്കാൻ തോന്നുന്ന കാര്യങ്ങൾ തുലോം കുറവാണ്.  വരയായാലും വായനയായാലും ഇപ്പറഞ്ഞ സമയം അധികരിച്ചാൽ പിന്നീട് പൂർത്തീകരിച്ചതായി ഓർമയില്ല.  

ഇക്കാരണം കൊണ്ട് വായന എന്നത് ശ്രവ്യ മാധ്യമങ്ങൾക്കു വഴി മാറി.  ഔദ്യോഗിക യാത്രകളിൽ സൗകര്യപൂർവം സമയം കൊല്ലിയാവുന്നതും ഇങ്ങനെ പല എഴുത്തുകാരുടെ പുസ്തക വായനയുടെ റെക്കോർഡിങ് (ഓഡിയോ ബുക്) ആണ്.

രണ്ടായിരത്തി ഇരുപതാമാണ്ട് ലോകത്തിനു സമ്മാനിച്ച നേത്രങ്ങൾക്കു ഗോചരമല്ലാത്തൊരു രോഗാണു മൂലം രാജ്യങ്ങൾ തന്നെ അടച്ചിടേണ്ട അവസ്ഥയിൽ സർവ്വ ജങ്ങളും നിയന്ത്രിത ബുദ്ധിയാൽ നിർമ്മിതമായ സാങ്കേതിക ഉത്പന്നങ്ങളുടെ ഉപഭോക്താക്കളായി മാറി.

മനുഷ്യരുടെ വരുമാന മാര്ഗങ്ങള് പലതും മുടങ്ങി.  ചുരുക്കം ചിലർ തങ്ങളുടെ പ്രവർത്തന മേഖലകൾ വിപുലീകരിച്ചു.  

"കോവിഡ്"  മൂലം മുടങ്ങിയ യാത്രകൾ പലതും പുനരാരംഭിച്ചത് രണ്ടായിരത്തി ഇരുപത്തി ഒന്ന് ഡിസംബർ മാസത്തോട് കൂടിയാണ്.

പ്രവാസികൾ പൊതുവെ ഗൃഹാതുരത്വത്തിന്റെ സ്വപ്ന ജീവികളായതു കൊണ്ടു തന്നെ ചിലവുകളെ പറ്റി ആലോചിക്കാതെ ഗാർഹിക കാര്യങ്ങൾ സ്വദേശത്തിലേതാണെങ്കിൽ കൂടുതൽ താല്പര്യത്തോടെ ഇടപെട്ടു തുടങ്ങി.   

അങ്ങനെ ഒരു അവശ്യ അവധി മുൻ തീരുമാന പ്രകാരമല്ലെങ്കിൽ കൂടി വീട്ടിൽ മാതാപിതാക്കളോടൊപ്പം ചെലവഴിച്ചു തിരികെ പ്രവാസത്തിൽ വന്നത് ജനുവരി ആദ്യ വാരം ആണ്.  അവധിക്കാല ചെലവുകളുടെ ഭാരത്തിനോടൊപ്പം പുതിയ വർഷത്തിലെ ബാധ്യതകളും എണ്ണം കൂടുകയും ചെയ്യുന്നു.  ആവേശം ആക്രാന്തമായ ഏതോ അവസരത്തിൽ കാലിന്റെ ചെറു വിരൽ തകർക്കുന്ന രീതിയിലെ ഒരു തട്ട് മുട്ടലിൽ തന്നെ പുതു വർഷം ആരംഭിച്ചു.  അവധിക്കാലത്തു പോലും മുടങ്ങാതെ നോക്കിയിരുന്ന ദിവസേനയുള്ള പുലർകാല നടത്തം (വ്യായാമം)  അങ്ങനെ മുടങ്ങി.  കോവിഡ് ഭീതി കൊണ്ട് ആശുപത്രി സന്ദർശനം പോലും ഒഴിവാക്കി. 

എല്ലാ പ്രവാസികളെയും പോലെ വരവിനും ചെലവിനും ഇടയിൽ ഞെരുങ്ങുന്നതിനിടെയിലെ പരിമിതമായ സൗഭാഗ്യങ്ങൾ പുറമെ നിന്ന് നോക്കുന്നവർക്ക് ആർഭാടമായി തോന്നിയാൽ തെറ്റ് പറയാനാവില്ല.  അങ്ങനെയുള്ള സൗകര്യങ്ങളിലൊന്നായ വാഹനം നിരത്തിലിറക്കുന്നതിനു വേണ്ട പരിശോധന ചെലവുകളും, ഇൻഷുറൻസ് പരിപാലന ചെലവുകളും ഒപ്പം കുട്ടികളുടെ പുതിയ അധ്യയന വർഷത്തെ ഫീസും കൂടി (എല്ലാം ഒന്നിച്ചു) വരുന്നത് വലിയൊരു കീറാമുട്ടിയാണ്.  നയപരവും സാങ്കേതിക മികവോടും കൂടി സമീപിച്ചാൽ മാത്രമേ ഇപ്പറഞ്ഞ ചെലവുകൾ വർദ്ധിക്കാതിരിക്കാൻ സാധിക്കൂ.  ക്രെഡിറ് കാർഡിന്റെ ബില്ലിംഗ് തീയതികളുടെ ഇടയിലൂടെ ഒരു കരണം മറിച്ചിലാണ് മിക്കവാറും തവണ ചെയ്യുന്നത്.   

ഇങ്ങനെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടെയാണ് "1987-SSC ചോറ്റാനിക്കര സ്‌കൂൾ ഗ്രൂപ്പിന്റെ"  മീറ്റ് 2022 ഏപ്രിൽ ഒമ്പതിന്  എന്ന  അറിയിപ്പ് വന്നത്.     ചെലവുകളുടെ ആധിക്യം ഓർത്തു ഇത് ഒഴിവാക്കാം എന്നാണ് ആദ്യം വിചാരിച്ചത്.  ദിവസേന കാണുന്ന അപ്‌ഡേറ്റുകളും തുടർന്നുള്ള ചർച്ചകളും ശ്രദ്ധിക്കുമ്പോൾ ഇങ്ങനൊരു അവസരം നഷ്ടപ്പെടുത്തുന്നതിലെ കുറ്റബോധം ജീവിത കാലം മുഴുവനും നിന്നേക്കാം എന്ന് ബോധ്യപ്പെട്ടു.    അതോടെ ഏപ്രിൽ ഒമ്പതിനെ പറ്റി ഒരു പുനർ ചിന്തനം വേണമെന്ന് തോന്നി.  അപ്പോൾ തന്നെ  കലണ്ടറിലെ  ഏപ്രിൽ മാസത്തിൽ ചുവന്ന മഷി കൊണ്ട് മൂന്ന് നാല് വരകൾ വരച്ചു  ചേർത്തു.

ഓഫീസിൽ നിന്നും ഒരാഴ്ച മാറി നിൽക്കാൻ സാധ്യമല്ലാത്ത രീതിയിൽ തിരക്കുകൾ ഉണ്ട്.  ചില സാമഗ്രികൾ എത്താതെ ജോലികൾ മുടങ്ങിയേക്കും.  ആ വക സാധങ്ങൾ അയച്ചു തരുന്ന കമ്പനികൾ എല്ലാം തന്നെ പുറം രാജ്യങ്ങളിൽ ആണ്.  ഏറ്റവും കുറഞ്ഞ പ്രവർത്തി ദിവസങ്ങൾ കണക്കാക്കി അവധിക്കു അപേക്ഷ നൽകി.  സ്ഥാപന ഉടമയുടെ നിർദേശം പെട്ടെന്ന് തന്നെ ലഭിച്ചു.  

"വാരാന്ത്യ ദിവസങ്ങൾ കണക്കിലെടുത്തു യാത്ര പോയില്ലെങ്കിൽ ആ ദിവസങ്ങൾ കൂടി വാർഷിക അവധിയിൽ നിന്നും കുറയും" എന്ന്.

എങ്കിലും സാരമില്ല എന്ന് കരുതി.  പക്ഷെ നോം ഓഫീസിലില്ലാതെ വരുന്ന ദിവസങ്ങളിൽ ഏതെങ്കിലും പ്രശ്നങ്ങൾ കസ്റ്റമർ സർവീസിന് ഉണ്ടായാൽ ഉത്തരവാദിത്വം എടുത്തോളണം എന്ന് കൂടി സമ്മതിക്കാതെ തരമില്ലായിരുന്നു.   അല്ലെങ്കിലും കസ്റ്റമറുടെ പ്രശ്നങ്ങൾ കേൾക്കുന്നത് ഒരു പുതിയ കാര്യമല്ല.  രണ്ട് കൂട്ടർക്കും കുഴപ്പങ്ങളില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണല്ലോ കുറെ *ശിങ്കിടികളുമായി നോം ഇവിടെ തുടരുന്നത്. 

അങ്ങനെ അവധിക്കു അനുവാദം കിട്ടി.  ഇനി വിമാന ടിക്കറ്റ്.  ക്രെഡിറ് കാർഡ് ബില്ലിംഗ് തിയതി രാവിലെ തന്നെ കഴിഞ്ഞ മാസത്തെ ബിൽ തുക അറിയിച്ചു കൊണ്ടുള്ള  SMS മൊബൈലിൽ  വന്നു.  ഉടനെ തന്നെ ടിക്കറ്റിന് വേണ്ടി തിരയാൻ തുടങ്ങി.  പാതി രാത്രിയുള്ള ടിക്കറ്റിന് ഒരു ഭാഗത്തേക്ക് ചെലവ്  അല്പം കുറവും തിരികെയുള്ള യാത്രയ്ക്ക് ചെലവ് കൂടുതലും.   ടിക്കറ്റ് ബുക്ക് ചെയ്തു കണ്ടപ്പോൾ തന്നെ അത്യാവശ്യം വേണ്ട ചില സാധനങ്ങൾ വാങ്ങി സൂട്ട് കേസും  തയ്യാറായി.  

ഇതിനിടെയാണ് മൂത്ത മകന്റെ വിസ പുതുക്കുന്നതിന് തിയതി നോക്കുന്നത്.  ഇത് വരെയുണ്ടായിരുന്ന തിരക്കിനിടയിൽ അക്കാര്യം വിട്ടു പോയി.  URGENT ആയി തന്നെ മെഡിക്കൽ നടത്തുന്നു.  മെഡിക്കൽ ഫിറ്റ്നസ് റിസൾട്ട് വന്ന ദിവസം തന്നെ ആമിർ സെന്ററിൽ  (വിസ ടൈപ്പിംഗ് ചെയ്യുന്ന സ്ഥലം)  പോവുന്നു.  അത്യാവശ്യം എന്ന രീതിയിൽ തന്നെ അധിക തുക നൽകി ആനി ദിവസം തന്നെ വിസ പുതുക്കി കിട്ടി.

ഇനിയും രണ്ട് മൂന്നു ചടങ്ങുകൾ ബാക്കി.  കമ്പനിയിലേക്ക് വേണ്ട ചില സാധന സാമഗ്രികൾ DHL വഴി വരുന്നുണ്ട് എന്ന സന്ദേശം ലഭിച്ചു.   അത് എത്തി ചേർന്ന് കഴിഞ്ഞാൽ പാതി തലവേദന തീർന്നു ഇത്തിരി  സമാധാനം ലഭിക്കും.    ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ സംഗതി കയ്യിൽ എത്തി.

ഔപചാരികമായിൽ എല്ലാ കടമ്പയും മറികടന്നു എന്നുറപ്പായപ്പോൾ സഹപാഠികൾ രണ്ട് പേരോട് മാത്രം വിവരം അറിയിച്ചു.

അടുത്ത ദിവസം ശിങ്കിടിമാരിൽ ഒരാൾ എയർ പോർട്ടിൽ ഡ്രോപ്പ് ചെയ്തു.  മൂന്ന് പ്രവർത്തി ദിവസങ്ങൾക്കു ശേഷം കാണാം എന്ന് അയാളോട് പറഞ്ഞു, കക്ഷി തിരികെ ഓഫീസിലേക്കും പോയി.  അത്യാവശ്യം എല്ലാ യാത്രാ രേഖകളും  (കോവിഡ് കാലത്തെ യാത്രകൾ ഒരു യജ്‌ഞം തന്നെ) കയ്യിലുണ്ടായിരുന്ന കൊണ്ട് വിമാന കമ്പനി വക ചെക്കിങ് മാത്രം ഉണ്ടായിരുന്നു.  ഇമിഗ്രേഷനും പെട്ടെന്ന് തന്നെ നടന്നു.  

ഇനിയും രണ്ട് മൂന്ന് മണിക്കൂർ സമയം ഉണ്ട്.

എന്നത്തേയും പോലെ തന്നെ മനസമാധാനം നഷ്ടപ്പെടുത്തുക എന്നത് കസ്റ്റമറുടെ ബാധ്യതയും അവകാശവും ആയ ഒരു കാലത്തു മൊബൈൽ ഫോൺ നിര്ധടാതെ ചെയേൽക്കുന്നു.  കമ്പനി കരാറെടുത്തിട്ടിരിക്കുന്ന ഒരു സ്ഥാപനത്തിലെ ഒരു യന്ത്രം പണി മുടക്കിയിരിക്കുന്നു.   ഇനി ഇതിന്റെ തുടർ നടപടികൾ എടുക്കാതിരുന്നാൽ തൊഴിലുടമ ഇരിക്കപ്പൊറുതി തരില്ല.   ഉടനെ തന്നെ എയർ പോർട്ടിലെ ഫുഡ് കോർട്ടിലേക്ക് പോയി ലാപ്ടോപ്പ് നിവർത്തി മെയിലുകളുടെ ഒരു ശൃംഖല തയ്യാറാക്കി.  ശിങ്കിടിമാരിൽ ഒന്ന് രണ്ട് പേരെ വിളിച്ചു സ്റ്റാൻഡ്-ബൈ ആക്കി നിൽകാൻ നിർദേശിച്ചു.  അടുത്ത ദിവസം തന്നെ കസ്റ്റമറുടെ സ്ഥാപനത്തിൽ ചെല്ലാനുള്ള നടപടികൾ തുടങ്ങി.  ഫ്രീ സോണും പെട്രോ കെമിക്കൽ കോമ്പ്ലെക്സ് ഒക്കെ ആയതു കൊണ്ട് ഗേറ്റ് പാസ്സ് എടുക്കുന്നത് ദീർഘമായൊരു ചടങ്ങു ആണ് എന്ന് എല്ലാവര്ക്കും (കസ്റ്റമറിനും) അറിയാം.   പോകേണ്ടവർ വിളിച്ചു അവരുടെ ഒക്കെ ഐഡന്റിറ്റി കാർഡ് കോപ്പികൾ കസ്റ്റമറൈന് ഇ മെയിൽ അയച്ചു കൊടുത്തു.   ഇത്രയും ചെയ്തപ്പോൾ തന്നെ ഒന്നര മണിക്കൂർ ആയി.  പിന്നെയും ചില മെയിലുകൾക്കു മറുപടി നല്കാനുണ്ടായിരുന്നു.  ശേഷം ലാപ്ടോപ്പ് മടക്കി ബാഗിൽ വച്ചു.

വിമാനത്തിലേക്ക് കയറേണ്ട സമയം ആയതു കൊണ്ട് ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു.   വിമാനത്തിൽ നല്ല തിരക്ക് ഉണ്ടായിരുന്നു.  എമർജൻസി എക്സിറ്റിനു സമീപമുള്ള സീറ്റാണ് ലഭിച്ചത്.  അത് കൊണ്ട് ബാക്ക്-പാക്ക് സീറ്റിനടിയിൽ വയ്ക്കാൻ അനുവാദമില്ല.  പക്ഷെ കാൽക്കൽ നിവർത്തി വയ്ക്കാൻ വേണ്ടതിലധികം സ്ഥലമുണ്ട്.  അൽപ സമയത്തിന് ശേഷം വിമാനം പറന്നുയർന്നു.  രാത്രിയായപ്പോഴേക്കും കൊച്ചിയിലെത്തി.  പ്രീപെയ്ഡ് ടാക്സിയിൽ കയറി.  ഏതാണ്ട് എട്ടു മണിയോടെ വീട്ടിൽ എത്തി.  

ഷാർജയിലെ വീട്ടിൽ നിന്നും മെസ്സേജുകൾ വന്നു.  വീട്ടിൽ അമ്മയുടെ മുഖത്ത് ചെറിയൊരു സന്തോഷം കണ്ട്.  മുൻപ് പറഞ്ഞ സൗഭാഗ്യങ്ങളിലൊന്ന്.   കുടുംബത്തിലെ അടുത്ത തലമുറയിലെ ഏറ്റവും മുതിർന്ന കുട്ടി പതിവ് പോലെ അവളുടെ പഠനത്തിന്റെ തിരക്കിലായിരുന്നു.  ബിരുദാനന്തര ബിരുദ പഠനത്തിലാണ്.  മൊബൈൽ റീചാർജ് ചെയ്യുന്നതിന് വേണ്ടി WiFi കണക്ട് ചെയ്യാൻ അവളുടെ സഹായം വേണം.  WiFi പാസ്‌വേഡ് എല്ലാം നൽകിയ ശേഷം അവൾ തിരികെ അവളുടെ മുറിയിലേക്കും പോയി.  കൂടുതൽ വൈകാതെ എല്ലാവരും ഒന്നിച്ചു  ഭക്ഷണം കഴിച്ചു.  ഇന്ന് രാത്രീ ഞാൻ എത്തും എന്ന് അറിഞ്ഞു കൊണ്ട് അത്താഴം ഒന്നിച്ചു കഴിക്കാൻ കാത്തിരിക്കുകയായിരുന്നു അമ്മ.  "രാവിലെ അമ്പലത്തിൽ പോണം ട്ടോ " എന്ന് പറഞ്ഞു അമ്മ ഉറങ്ങുവാൻ പോയി.

പിന്നെ ഇത്തിരി നേരം ലാപ്ടോപ്പ് തുറന്നു വച്ച് രാവിലെ കണ്ട കസ്റ്റമർ വിഷയത്തിന്റെ സ്ഥിതി പരിശോധിച്ച്.  ശിങ്കിടികൾ നല്ല ഞെരിപ്പായിട്ടു കാര്യങ്ങൾ നീക്കിയിട്ടുണ്ട്.  ഭയം  ആണോ ഭവ്യതയാണോ  അതോ ആത്മാർഥത തന്നെയാണോ എന്ന് അതിശയം തോന്നിപ്പിക്കുന്ന രീതിയിൽ പെരുമാറുന്ന സഹപ്രവർത്തകരും.  എന്തായാലും കാര്യങ്ങൾ ശരിയായ വഴിക്കാണല്ലോ എന്ന് ആശ്വാസം.

പിന്നെ ഷാർജയിലെ വീട്ടിലേക്കു വീഡിയോ കോൾ വിളിക്കുന്നു.   

അടുത്ത ദിവസം രണ്ട് മൂന്ന് കാര്യങ്ങൾ ആണ് ചെയ്യാനുള്ളത്.

  • ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള  കണ്ണ് പരിശോധന നടത്തണം.
  • ചില ബാങ്ക് ഇടപാടുകൾ.
  • തുടർ വിദ്യാഭ്യാസ സംബന്ധമായ രേഖകൾ തപാലിൽ അയക്കണം.

രാവിലെ നടത്തം മുടങ്ങാതിരിക്കാൻ ശ്രദ്ധിച്ചു.  പിന്നെ ചോറ്റാനിക്കര ക്ഷേത്രത്തിലേക്ക്.  ഇത് വരെയുള്ള എല്ലാ കാര്യങ്ങൾക്കും അനുഗ്രഹമെന്നു വിശ്വസിക്കുന്ന ശക്തി കേന്ദ്രം.  അദ്വൈതം എന്നോ, നിരീശ്വരവാദമെന്നോ, കമ്യൂണിസമെന്നോ എന്തൊക്കെ പ്രസംഗിച്ചാലും നമ്മുടേതല്ലാത്തൊരു ശക്തി പ്രവർത്തിക്കുന്നത് കൊണ്ട് മാത്രമാണല്ലോ നാം ഇവിടെ ഈ നിമിഷം വരെ നിൽക്കുന്നത്  എന്ന് തിരിച്ചറിയുന്നത് ക്ഷേത്ര നടയിൽ നിൽക്കുമ്പോൾ മാത്രമാണോ? 

അമ്മയുടെ പേരിൽ ചില വഴിപാടുകൾ നടത്തി പ്രസാദവും വാങ്ങി തിരികെ വീട്ടിലെത്തിയപ്പോഴേക്കും നമ്മുടെ സാരഥി രഥവും തയ്യാറാക്കി നിൽക്കുന്നുണ്ടായിരുന്നു.  പതിവിനു വിപരീതമായി അദ്ദേഹം പത്തു മിനിട്ടു നേരത്തെ തന്നെ എത്തിയിരുന്നു. 

ക്ഷണ നേരം കൊണ്ട് പ്രാതൽ കഴിച്ചു അടുത്ത നടപടികളിലേക്കു നീങ്ങി.

ആദ്യം തൃപ്പൂണിത്തുറ ആശുപത്രിയിൽ കണ്ണുകൾ പരിശോധിപ്പിക്കാൻ കയറി.  തരുണീമണികൾക്കു ഞാൻ കണ്ണട ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയം.  വായിക്കുന്നതിനു ഇത് വരെ കണ്ണട  വേണ്ടി വന്നിട്ടില്ല എന്ന് പറഞ്ഞത് വിശ്വാസമായിട്ടില്ല.  അമ്പത് വയസാവുന്നതിനു മുൻപേ കണ്ണടകൾ സ്ഥിരമാക്കിയ ആൾക്കാർ കൂടുതലുള്ളപ്പോൾ എന്നെ പോലൊരുത്തൻ നുണ പറയുന്നതാണെങ്കിലോ ? 

തിരിച്ചും മറിച്ചും മലയാളവും ഇംഗ്ലീഷും ഒക്കെയായ ബോർഡുകൾ വായിപ്പിച്ചു ഒരു മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷം സർട്ടിഫിക്കറ്റു തന്നു.  കൂടെ വേറൊരു ഉപദേശവും.  കൂടെ തന്നിരിക്കുന്ന കുറിപ്പും കൊണ്ട് താഴത്തെ നിലയിലുള്ള ഓപ്ടിക്കൽസിൽ ചെന്നാൽ കണ്ണട തിരഞ്ഞെടുക്കാം, 20% ഡിസ്‌കൗണ്ട് ഉണ്ട് എന്ന്!.  

പിന്നെ തിരികെ പോരുന്ന വഴി ബാങ്കിലേക്ക് കയറി.  അത്യാവശ്യം വേണ്ട പണം പിൻവലിച്ചു അവിടെ നിന്നും ഇറങ്ങി.  

പോസ്റ്റ് ഓഫീസ് തുറന്നിരിക്കുന്നത് കണ്ടപ്പോൾ അവിടേക്കു കയറി.  കയ്യിൽ കരുതിയിരുന്ന രേഖകൾ അടങ്ങിയ കവർ രജിസ്റ്റേർഡ് പോസ്റ്റ് ആയി അയക്കണമായിരുന്നു.  അതിന്റെ പണം നൽകുമ്പോൾ അവിടത്തെ മേശമേൽ bottle-art ചെയ്ത കുപ്പികൾ കണ്ട്.  ആരാണ് അത് ചെയ്തത് എന്നറിയാൻ ഒരു കൗതുകം.  അവിടത്തെ ഒരു ഉദ്യോഗസ്ഥന്റെ മകൾ ആണ് കലാകാരി എന്ന് പറഞ്ഞു.

ഇത്രയും കൊണ്ട് ഒന്നാം ദിവസം പൂർണമാവുന്നു.  ഇനി കൂട്ടായ്മയുടെ ദിവസം ആണ് അടുത്തത്.  ആരുടെ കൂടെയാണ് പോകേണ്ടത്, ഏതു വാഹനത്തിലാണ് സെറ്റ് ഉള്ളത് എന്നൊക്കെ കൂട്ടുകാരുമായി സംസാരിച്ചു ഉറപ്പാക്കി.

പിറ്റേന്ന് രാവിലെ തന്നെ സൗഹൃദങ്ങൾ പുതുക്കുന്നതിന് ഊഷ്മളത നിറഞ്ഞ ഒരു ദിവസം.

എല്ലില്ലാതെ പത്താം ക്ലാസ് പാസ്സായ അമ്പതോളം പേരുടെ കൂട്ടായ്മ  കായലിനു നടുവിൽ വച്ച് അവരുടെ അമ്പതാം പിറന്നാൾ ആഘോഷിക്കുന്നു. 

അമ്പതാം വയസിലേക്കു കടക്കുന്നത് ഇനിയൊരിക്കലും ഉണ്ടാവുകയില്ലെന്നതും ഈ അസുലഭ മുഹൂർത്തങ്ങൾ ഇനി ആവർത്തിക്കില്ല എന്നും തിരിച്ചറിഞ്ഞ നിമിഷം ആലോചിച്ചത് ഒരേ ഒരു കാര്യം ആയിരുന്നു.  അവധി എടുക്കാൻ തീരുമാനിച്ചത് ഒരിക്കലും ഒരു നഷ്ടമേയല്ല എന്ന്

കഷ്ട നഷ്ടങ്ങൾക്കിടയിലൂടെ അതി സുന്ദരമായ മൂന്ന് നാല് ദിവസങ്ങൾ സമ്മാനിക്കാൻ ഈ സൗഹൃദ കൂട്ടായ്മയ്ക്ക് സാധിച്ചതിൽ അത്യധികം കൃതാർത്ഥനാണ്.

ഇതിലും ഭേദപ്പെട്ട പിറന്നാൾ സമ്മാനം വേറെ എന്ത്?.

ഔദ്യോഗിക രേഖകളിൽ അർദ്ധ ശതകം തികയ്ക്കുമ്പോൾ, 

എല്ലാവരോടും നന്ദിയോടെ, 

ഒത്തിരി സ്നേഹത്തോടെ.

---- പ്രതി ----

PrAThI --aka-- Pradeep


















*ശിങ്കിടി = വിശ്വസ്തനായ സഹ പ്രവർത്തകൻ

കഴിയുന്നതും വ്യക്തികളുടെ പേരുകൾ പരാമർശിക്കാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ആരോടെങ്കിലും സാമ്യം തോന്നിയാൽ അത് യാദൃശ്ചികമല്ല!



ചരിത്രം നമ്മിലൂടെ ആവർത്തിച്ചേക്കാം

 ഇന്നത്തെ സാഹചര്യത്തിൽ മാറ്റം അവിഭാജ്യമായ ഘടകം തന്നെ.  

ചരിത്രം നമ്മിലൂടെ ആവർത്തിച്ചേക്കാം അല്ലെ?  

തിൻമയ്‌ക്കെതിരെ ഒരു ചെറുവിരൽ എങ്കിലും അനക്കാൻ സാധിച്ചാൽ അതിനെ പിന്തുണയ്ക്കാൻ മറ്റൊരാൾക്ക് ധൈര്യം വന്നേക്കാം.  മാറ്റത്തിന്റെ പുൽക്കൊടി പോലെ.  ഓരോ മനസിലും സ്നേഹത്തിന്റെ വിത്തുകൾ പാകുന്നത് വഴി നല്ല ചിന്തകൾക്ക് സാധ്യതയുണ്ട്.  എന്നെങ്കിലും ഒരിക്കൽ, അല്ല എന്നും നന്മയുണ്ടാവും.

വായനയ്ക്കും വാക്കുകൾക്കും നന്ദി.  സ്നേഹപൂർവ്വം.

Tuesday, February 15, 2022

the real happiness is in the glory of giving!

 പലപ്പോഴും നമ്മൾക്ക് എതിരെ വരുന്നയാളോട് ഒന്ന് ചിരിച്ചു നോക്കിയിട്ടുണ്ടോ? 

ഒരു പ്രഭാത വന്ദനം പറഞ്ഞു നോക്കിയിട്ടുണ്ടോ ?

മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ആളാണെങ്കിൽ കൂടി അവരുടെ മുഖത്തുണ്ടാവുന്ന തിളക്കം എന്നെ അദ്‌ഭുതപ്പെടുത്തിയിട്ടുണ്ട്.  പിന്നീടൊരിക്കൽ അതെ വ്യക്തി നമ്മളെ കാണുമ്പോൾ തന്നെ ചിരിച്ചു കൊണ്ട് കുശലാന്വേഷണം (അല്ലെങ്കിൽ കൈ വീശി ഒരു ഹായ് ) നടത്താറുള്ളതും കൂടുതൽ സന്തോഷം.  

വണ്ടിയുടെ ബാറ്ററി ഡൌൺ ആയി, പിന്നെ വണ്ടി  തള്ളി സ്റ്റാർട്ടക്കേണ്ടി വരുന്നയാൾക്കു ഒരു കൈ കൊണ്ട് ഉന്തി കൊടുക്കുമ്പോളും, ഭാരം കയറ്റിയ സൈക്കിളിനെ സ്റ്റാന്റിൽ കയറ്റാൻ കഷ്ടപ്പെടുന്നവനെ സഹായിക്കുമ്പോഴും ഇതേ രീതിയിൽ അവരുടെ മുഖത്തെ ചിരി കാണാറുണ്ട്.  

പല സർക്കാർ ഓഫീസുകളിലും (ഇവിടെ കണ്ടതാണ് ) ചായ കൊടുക്കുന്നവരും തൂപ്പുകാരും (ജാനിറ്റോറിയൽ സർവീസ് ) മേലധികാരികളെ കാണുമ്പോൾ ഭയ ഭക്തി ബഹുമാനത്തോടെ ഒതുങ്ങാറുണ്ട്.  തിരിഞ്ഞു നടക്കുന്ന അവരെ  പലപ്പോഴും ലിഫ്റ്റിനരുകിലോ ഗോവണിയുടെ അരുകിലോ  വച്ച് കാണുമ്പോൾ "കൈസാ ഹേ ?" എന്നൊരു ചോദ്യം അവർക്കു നൽകുന്ന ഉത്സാഹം ഒന്ന് വേറെ തന്നെയാണ്.  ഒന്നും പ്രതീക്ഷിക്കാതെ തന്നെ നൽകുന്നവരാണ് എന്നും സന്തോഷവാന്മാരായി ഇരിക്കുന്നത്.  

as it says "the real happiness is in the glory of giving!"

Saturday, October 23, 2021

യുവത - ചുമതലയും നേതൃത്വത്തിന്റെ ബാധ്യതയും.

 

യുവത - ചുമതലയും നേതൃത്വത്തിന്റെ ബാധ്യതയും.


സാമൂഹ്യ പുരോഗതിക്കു ക്രിയാത്മകമായ പ്രവർത്തനങ്ങൾക്കു ഏറ്റവും ഉപയോഗ്യമായ "യുവത" നേതൃത്വത്തിന്  എപ്പോഴും ബാധ്യതയാണ്.    ബാധ്യതകളെ ആസ്തികളായി മാറുമ്പോഴാണ് നേതൃത്വത്തിന്റെ ദിശാബോധം വ്യക്തമാകുന്നത്.  ഇത് സമൂഹത്തിന്റെ സ്വയം പര്യാപ്തതയിലേക്കുള്ള ആദ്യ ചവിട്ടുപടി ആവുകയും ചെയ്യുന്നു.


മാനുഷിക മൂല്യങ്ങളെ ആധാരമാക്കിയുള്ള വിദ്യാഭ്യാസവും പൗര ബോധവും ഉൾക്കാഴ്ചയുമുള്ള തലമുറയെ വളർത്തിയെടുക്കുന്ന അധ്യാപകരിൽ മാതാ പിതാക്കളുടെ സ്ഥാനം പ്രാധാന്യമർഹിക്കുന്നു.  വരും തലമുറയ്ക്ക് മാതൃകയായി പ്രവർത്തിക്കുന്ന സമൂഹത്തിനു ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറി നില്ക്കാൻ  (ഒളിച്ചോടുവാൻ ) സാധിക്കില്ല.


മനുഷ്യ ജീവിതത്തിലെ ഏറ്റവും ഉത്സാഹവും ഊർജ സ്വലവുമായ സമയം കൗമാരവും യൗവനവും തന്നെയാണ്.  കൗമാരകാലത്തു സ്വായത്തമാക്കുന്ന കഴിവുകളെ രൂഢ മൂലമാക്കാൻ സാധിച്ചാൽ ഒരു വ്യക്തിയുടെ യൗവന കാലം ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കും.  അതിനു വേണ്ട പ്രധാന നടപടി ശരിയായ വിദ്യാഭ്യാസം നൽകുക എന്നതു തന്നെയാണ്.


നവ മാധ്യമങ്ങളുടെ വരവോടെ വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളിൽ വിവര സാങ്കേതിക വിദ്യയുടെ കടന്നു കയറ്റം  പ്രത്യക്ഷത്തിൽ തന്നെ ദൃശ്യമാണ്.   അധ്യാപനം എന്ന ചുമതല "വിവരണം" എന്ന രീതിയിലേക്ക് വഴി മാറിയത് ഇക്കാലത്താണ്.   വിദ്യാർത്ഥികൾക്ക് താല്പര്യാനുസരണം പഠന വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരവും ലഭിക്കുന്നു.  എന്നാൽ ഇത് മൂലം യഥാർത്ഥത്തിൽ മൂല്യ ശോഷണമാണോ അതോ മൂല്യ വര്ധനവാണോ ഉണ്ടാവുന്നത് എന്ന് ആശങ്ക വർധിക്കുകയാണ്.  


വിരൽത്തുമ്പുകളിൽ  അവശ്യവും അനാവശ്യവും ആയ സൗകര്യങ്ങൾ ലഭിക്കുന്നതു വഴി  വ്യക്തികൾ പ്രവർത്തന രഹിതമായ നിലയിലേക്ക് പോവുന്നു.   തലച്ചോറിന്റെ പ്രവർത്തനങ്ങളെ  പലപ്പോഴും ഈ വക യന്ത്രങ്ങളും നിർമ്മിത ബുദ്ധിയും ചേർന്ന് നിയന്ത്രിക്കുന്ന അവസ്ഥ  സംജാതമാവുന്നു. 


പല വിധം സമൂഹ മാധ്യമങ്ങൾ ഇങ്ങനെ മനുഷ്യ സ്വഭാവ സവിശേഷതകൾ പഠന വിധേയമാക്കാനെന്ന വ്യാജേന ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ കൈവശമാക്കുന്നതോടൊപ്പം അവരുടെ സഞ്ചാര ശീലങ്ങളും ഉപഭോഗ വ്യവഹാരങ്ങളുടെ സമയക്രമമായ ശേഖരം സൃഷ്ടിക്കുന്നു.  


മുന്കാലങ്ങളിൽ ചിട്ടയായ ശീലങ്ങൾ അനുവർത്തിക്കാൻ ഗുരുക്കന്മാർ ഉപദേശിച്ചിരുന്നു.   ഇങ്ങനെയുള്ള ഉപദേശങ്ങൾ സ്വാംശീകരിച്ചവർ തങ്ങളുടെ പ്രവർത്തന മേഖലകളിൽ വിജയിച്ചതായി കാണാം.  ഇതേ രീതിയിൽ ജീവിതം ചിട്ടയായി ക്രമീകരിക്കുന്നതിന് നിന്നും ഗുരുക്കന്മാരോട് മുൻപ് വിസമ്മതിച്ച പലരും ഇന്ന് തങ്ങളുടെ വിരൽതുമ്പുകളിലെ യന്ത്രങ്ങൾക്കു കീഴടങ്ങി നിർമ്മിത ബുദ്ധിയുടെ അടിമയായി മാറിയിരിക്കുകയാണ്.


ഇതിലെന്താണ് പ്രതിവിധി ?


വായിച്ചു മനസിലായവർക്കു ചോദ്യങ്ങൾ കമന്റ് ചെ യ്യാം.








Sunday, September 19, 2021

ജീവനം എന്ന യാഥാർഥ്യം

 

സമൂഹം ഒറ്റപ്പെടുത്തിയിട്ടോ, ബന്ധുക്കൾ അകന്നു പോയിട്ടോ അല്ലെങ്കിൽ മറ്റാർക്കോ വേണ്ടി ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളുടെ ചുമ ടിന്റെ ഭാരം കൊണ്ടോ, ആരും സഹായിക്കാനില്ല എന്ന സത്യം മനസ്സിലാക്കുമ്പോൾ നട്ടെല്ല് നിവർത്തി എഴുനേറ്റു നിൽക്കാൻ സാധിക്കുമ്പോൾ കിട്ടുന്ന ഒരു ധൈര്യം, ഇതു  വരെ ജീവിച്ചത് തന്നെ മറ്റാരുടെയെങ്കിലും ദാനം ആയിരുന്നുവെന്നും  ഇനിയും നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന തിരിച്ചറിവ്,  വിലങ്ങുകളില്ലാതെ തന്നെ ബന്ധനത്തിലാക്കുന്ന  ജീവനം എന്ന  യാഥാർഥ്യം.  

അമ്മയുടെ (തായ് വേരുകൾ പോലെ ) ബന്ധങ്ങൾ നൽകുന്ന സഹന ശക്തിയും പിതാവിന്റെ ബന്ധങ്ങൾ (ശിഖരങ്ങൾ പോലെ) ക്കൊപ്പം ചേർന്നാൽ  പടരുന്ന കണ്ണികളിലൊന്ന് മാത്രമല്ലേ നമ്മൾ ഓരോരുത്തരും ?

[comment on Dr. Eby Lukose's FB post - (8) Facebook ] 

Sunday, August 29, 2021

നിരീക്ഷണങ്ങൾ !

നിരീക്ഷണങ്ങൾ !

നിങ്ങളുടെ ചിന്തകൾ നിരീക്ഷിക്കുക, അവ നിങ്ങളുടെ വാക്കുകളായിത്തീരും;

നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കുക, അവ നിങ്ങളുടെ പ്രവൃത്തികളായിത്തീരും;

നിങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, അവ നിങ്ങളുടെ ശീലങ്ങളായിത്തീരും;

നിങ്ങളുടെ ശീലങ്ങൾ നിരീക്ഷിക്കുക, അവ നിങ്ങളുടെ സ്വഭാവമായിത്തീരും;

നിങ്ങളുടെ സ്വഭാവം നിരീക്ഷിക്കുക, അത് നിങ്ങളുടെ സംസ്കാരമായി മാറും ,

നിങ്ങളുടെ സംസ്കാരം നിരീക്ഷിക്കുക, അത് നിങ്ങളുടെ വിധിയായി മാറുന്നു. 

: Ancient philosophy ~ valid as long as life remains.


Monday, May 17, 2021

ഒരു വാരാന്ത്യ കൃത്യങ്ങൾ ~ ഭൂതകാലം ആവർത്തനമോ ?

ഭൂതകാലത്തെ ഒരു വാരാന്ത്യ കൃത്യങ്ങൾ. 

ഒരു വെള്ളിയാഴ്ച വൈകുന്നേരം ക്ലാസ്സ് തീർന്നു   ഇറങ്ങുമ്പോൾ,  

"സ്റ്റാഫ് റൂമിലേക്ക് വിളിക്കുന്നു" എന്നു എബ്രഹാം (ലാസ്റ്റ് ഗ്രേഡ് സർവന്റ്) വന്നു പറഞ്ഞു.   

ഏത് അദ്ധ്യാപകനായിരിക്കും എന്നു ആലോചിച്ചു അവിടേക്കു നടന്നു.   

"ഈ ആഴ്ച ഒരു ക്രാഷ് കോഴ്സ് ഉണ്ട്, തനിക്ക് എന്നെ ഓണ് സഹായിക്കാമോ?" എന്നു ചോദിച്ചു കൊണ്ട് "Continuing Education Cell" ന്റെ "HOD" (മേധാവി). 

"അതിനെന്താ" എന്നു പറയുമ്പോൾ  ചെറിയൊരു സന്തോഷം,  ഇത്തിരി നേരം കൂടുതൽ  കമ്പ്യൂട്ടറുകളുമായി   ഇടപഴകാം എന്നോർത്ത്  അല്പം ആവേശവും. 

"എന്നാൽ ശരി, നാളെ രാവിലെ എട്ട് മണിക്ക് തന്നെ തുടങ്ങാം.  അതിനനുസരിച്ച് തയ്യാറായിരുന്നോളൂ.  ഏതാണ്ട്  ഇരുപതു പേര് ഇതിനകം റെജിസ്റ്റര് ചെയ്തിട്ടുണ്ട്" എന്നുപദേശിച്ച്   HOD അദ്ദേഹത്തിന്റെ സ്കൂട്ടർ വച്ചിരിക്കുന്ന ഭാഗത്തേക്ക് നടന്നു.  

"തന്നെ ഹോസ്റ്റലിൽ  ഡ്രോപ്പ് ചെയ്യണോ?"  എന്ന ചോദ്യത്തിന് "വേണ്ട" എന്നു തലയാട്ടി ആംഗ്യം  നല്കി. 

പിറ്റേന്ന് രാവിലെ തന്നെ ക്ലാസ്സുകൾ തുടങ്ങി വച്ചതിന് ശേഷം HOD പുറത്തേക്ക് പോയി.  "മൊഡ്യൂൾ 2 -ന്റെ പരിശീലനമാണ്, ഒന്ന് നോക്കിക്കോളൂ .." എന്നു പറയുകയും ചെയ്തു.  ചില  വികൃതികളായ  വിദ്യാർത്ഥികൾ   അവസരം മുതലാക്കി ഇ ന്റർ നെറ്റ്  ഉപയോഗിക്കാന് ശ്രമിക്കുന്നു.  അവർക്ക് ചില സംശയങ്ങൾ ദൂരീകരിക്കാൻ വേണ്ടിയാണെന്ന വിശദീകരണവും.   ആ സംശയങ്ങൾക്കു വിശദീകരണം  ഇന്റർ നെറ്റ് ഇല്ലാതെയും നല്കാം സാധിക്കും എന്നത് വലിയൊരു അദ്ഭുതം പോലെ!  തന്നെയുമല്ല കമ്പ്യൂട്ടർ ലാബിലേക്ക് ഇന്റർ നെറ്റ് കണക്ഷൻ നല്കിയിട്ടുമില്ല.  മറ്റ് ചില അവസരങ്ങളിൽ HOD തന്നെ "ഇന്റർ നെറ്റ് ഗെയ്റ്റ് വേ / സെർവർ" ഒക്കെ വെള്ളിയാഴ്ച തന്നെ ഓഫ് ആക്കി വയ്കാറുമുണ്ട്.   

ആദ്യത്തെ ബാച്ചിന്റെ ലാബിലെ ക്ലാസ്സ് തീരത്ത് രണ്ടാമത്തെ ബാച്ചിന്നുള്ള ക്ലാസ്സ് തുടങ്ങുന്നതിനു മുന്നെയുള്ള പത്തു മിനിറ്റ് ഇടവേള.  താഴെയുള്ള സ്ഥിരം ചായക്കടയിലേക്ക് ചെന്നു.  അവിടെ വച്ച് തൊട്ടടുത്ത ബാങ്കിലെ ഉദ്യോഗസ്ഥനെ കണ്ടു.  ചിരപരിചിതരായത് കൊണ്ട്  സാധാരണ "ഹായ്" മാത്രമേ പ്രതീക്ഷിച്ചുള്ളൂ.  

പക്ഷേ അദ്ദേഹത്തിന്റെ പരിഭ്രമം കണ്ടു "എന്താ കാര്യം ?" എന്നു ചോദിച്ചു.  

ബ്രാഞ്ച് മാനേജർ നല്ലൊരു "ഏണി" അദ്ദേഹത്തിന്  ചാരി വച്ചിട്ട്  സ്ഥലം വിട്ടു.  ബാങ്ക് മാനേജര് ആഴ്ച അവസാനമായത് കൊണ്ട് ഹാഫ് ഡേ ആവും മുൻപെ   തന്നെ സ്വദേശത്തേക്കു തീവണ്ടി കയറി.  ഒരു കമ്പനി (വില്ലിങ്ടൺ ഐലന്റിലെ) ഏതോ ടെണ്ടറിന് ഗ്യാരണ്ടി ആവശ്യപ്പെട്ടിരുന്നത് തയ്യാറാക്കി ഏല്പിച്ചിട്ടാണ് പോയിരിക്കുന്നത്.  തിങ്കളാഴ്ചത്തെ ടെണ്ടറിനാണ്, പക്ഷേ ഇത് കമ്പനിയിൽ  എത്തിച്ചു കൊടുക്കാൻ ആരും ഇല്ല.  മിക്കവാറും മെസഞ്ചർമാരും പ്യൂൺമാരുമൊക്കെ തന്നെ പല വഴിക്ക് പോയിരിക്കുന്നു.  ഞായറാഴ്ച അവധിയുമാണ്.  ഇതെങ്ങനെ ഐലന്റിലെ ഓഫീസിലെത്തിക്കും എന്നതാണ് അദ്ദേഹത്തിന്റെ പ്രശ്നം.    

"കൊറിയർ കമ്പനികളെ വിളിച്ചില്ലേ" എന്നു ചോദിച്ചപ്പോൾ, "അവർക്ക് ഇനി നാളെയേ (ശനിയാഴ്ച) കളക്ഷൻ ഏർപ്പാട് ചെയ്യാൻ പറ്റുകയുള്ളൂ", അത് കൊണ്ട് ആ പ്ലാൻ നടക്കില്ല.  

ദയനീയ മുഖത്തോടെ ആ മനുഷ്യൻ ചോദിച്ചു.   "തനിക്ക് ഇതൊന്നു ആ കമ്പനിയിലെത്തിക്കാമോ?  കൊറിയറിന് കൊടുക്കുന്ന പണം ഞാന് തനിക്ക് തരാം."

അടുത്ത ലാബ് ക്ലാസ്സ് കഴിയുന്നതോടെ പ്രത്യേകിച്ച് പണികളൊന്നുമില്ലാത്തിനാൽ ഈ കാര്യം സമ്മതിച്ചു.  

"എത്തിക്കേണ്ട സ്ഥലത്തേക്കു ഒന്ന്  വിളിച്ചു പറഞ്ഞേക്കൂ, പിന്നെ കൊടുക്കേണ്ട ആപ്പീസിന്റെ വിലാസവും അവിടത്തെ ആളുടെ പേരും  ഒക്കെ പറഞ്ഞു തന്നേക്ക്.  ഒരു മണിക്കൂർ കഴിയുമ്പോലെക്ക് ഞാൻ  വരാം."  എന്നു പറഞ്ഞു അടുത്ത ക്ലാസ്സിന്റെ തയ്യാറെടുപ്പിന് പോയി. 

ആദ്യത്തെ സെഷൻ തന്നെ ഒന്ന്  കൂടി അവതരിപ്പിക്കുകയായിരുന്നത് കൊണ്ട് പ്രതേകമായി ഒന്നും ചെയ്യേണ്ടി വന്നില്ല.  ഒന്നോ രണ്ടോ സംശയരോഗികളായ വിദ്യാർത്ഥികളൊഴികെ എല്ലാവരും തന്നെ നല്ല രീതിയിൽ  പ്രാക്ടീസ് ചെയ്തു.  സംശയങ്ങൾ ചോദിച്ചവർക്ക് ബോർഡില് എഴുതിയും വരച്ചും    നോട്ടുകൾ ഉണ്ടാക്കി  കൊടുത്തു.  സെഷൻ തീർന്നപ്പോൾ  ലാബ് പൂട്ടി താക്കോൽ HOD - യുടെ മുറിയില് എത്തിച്ചു.  സ്റ്റാഫ് റൂമിൽ   ചെന്നു സീനിയർ ക്ലാർക്കിനോട്  വിദ്യാർത്ഥികളുടെ ലിസ്റ്റ് കൈമാറി  പുറത്തേക്കിറങ്ങി.   ഇനി ബാങ്കിൽ പോകണം. 

നേരത്തെ കണ്ട ഉദ്യോഗസ്ഥൻ അക്ഷമനായി കാത്തിരിക്കുകയായിരുന്നു.  ഒരു കവറില് എല്ലാം ഭദ്രമാക്കി പേരും വിലാസവും എല്ലാം എഴുതി തിരിച്ചു വാങ്ങുവാനുള്ള രശീതും ഉൾപ്പെടെയാണ് തരുന്നത്.  

"ഇത് അവിടെ എത്തിച്ചിട്ടു നീ എന്റെ ഓഫീസിലേക്ക് ഒന്ന് വിളിക്കണം.  ഈ എഴുതിയിരിക്കുന്ന അയാളുടെ അടുത്ത് പറഞ്ഞാൽ മതി, അയാൾ ഫോൺ ഡയല് ചെയ്തു തരും" ഇങ്ങനെ പറഞ്ഞു കൊണ്ട് ആ ഉദ്യോഗസ്ഥൻ പണം എന്റെ പോക്കറ്റിലേക്ക് വച്ച് തന്നു. 

"ഇനി ഇത് ആ കമ്പനിയിൽ കിട്ടി എന്നറിഞ്ഞിട്ട് വേണം എനിക്കും പോകാൻ ~ കൊല്ലത്തേക്ക്".    തലയും കുലുക്കി അവിടന്ന് നേരെ നടന്നത് എറണാകുളം ബോട്ട് ജെട്ടിയിലേക്കാണ്.  അമ്പതു പൈസ ടിക്കറ്റ് എടുത്ത് "എമ്പാർക്കേഷൻ"  ജെട്ടിയിലേക്കുള്ള ബോട്ടിലേക്ക്  കയറി.   ഓരോ പത്ത് മിനിറ്റിലും ബോട്ട് പോകുന്നത് കൊണ്ടും ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരനായത് കൊണ്ടും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടായില്ല.  

എമ്പാർക്കേഷൻ ജെട്ടിയിൽ ഇറങ്ങി വിലാസത്തിൽ പറഞ്ഞിരിക്കുന്ന കമ്പനിയുടെ ഓഫീസിലേക്ക്  നടന്നു.  റോഡരുകിൽ  വലിയൊരു ഗേറ്റിന് പുറത്ത് ബോർഡ് ഉണ്ടായിരുന്നത് കൊണ്ട് ആ ഓഫീസ് കണ്ടു പിടിക്കാൻ എളുപ്പമായിരുന്നു.  

സെക്യൂരിറ്റി ജീവനക്കാരനെ കവറിനു പുറത്തു എഴുതിയ അയാളുടെ പേരും വിവരങ്ങളും പറഞ്ഞപ്പോൾ, ഇന്റർ കോമിലൂടെ അയാൾ  ആരോടൊ സംസാരിച്ചിട്ടു എന്നോടു അകത്തേക്ക് പൊയ്കോളാൻ പറഞ്ഞു.  "ഗോവണി കയറിച്ചെല്ലുമ്പോൾ   ഒന്നാം നിലയിൽ വലതു ഭാഗത്തു രണ്ടാമത്തെ ഓഫീസിലേക്ക് ചെല്ലൂ" എന്നൊരു നിർദ്ദേശവും.   

അവിടെ ഓഫീസിൽ എല്ലാവരും തിരക്കിട്ട് ഓരോന്ന് ചെയ്യുന്നു.   ഈ കവറിലുള്ള  രേഖകൾ  പ്രതീക്ഷിച്ചു കൊണ്ട് തന്നെ അവിടെ ഒരാൾ (ബാങ്ക് ഉദ്യോഗസ്ഥൻ  കവറിൽ എഴുതിയ വിലാസക്കാരൻ)  ഇരിക്കുന്നുണ്ടായിരുന്നു.  വേഗം കവറും വാങ്ങി രസീതിൽ ഒപ്പിട്ടു സീലും വച്ച് തിരികെ തന്നു.   സാറിനെ ഒന്ന് വിളിച്ചു പറയണമായിരുന്നു  എന്നു സൂചിപ്പിച്ചപ്പോൾ തന്നെ അദ്ദേഹം തന്റെ മേശയിലെ  ഫോണിൽ നിന്നും കറക്കി വിളിച്ചു സംസാരിച്ചതിന് ശേഷം റിസീവർ  ക യ്യിലേക്ക് തന്നു.   

"അങ്ങേർക്ക് നിങ്ങളോടെന്നതോ പറയാന്നുണ്ടെന്ന്!"

ഫോൺ കയ്യിൽ വാങ്ങി ചെവിയിലേക്ക് വച്ചു.  

"വലിയ ഉപകാരം.  ആ രസീത് ഭദ്രമായി സൂക്ഷിച്ചു തിങ്കളാഴ്ച എനിക്കു തരണേ.. " എന്നായിരുന്നു അങ്ങേത്തലയിൽ  നിന്നും പറഞ്ഞത്.  

വിചാരിച്ചതിനെക്കാൾ വേഗത്തിൽ കാര്യങ്ങൾ നടന്നതിലുള്ള സന്തോഷം  അദ്ദേഹത്തിന്റെ  വാക്കുകളിൽ  നിന്നും വ്യക്തമായിരുന്നു.   പുള്ളിക്കാരൻ അപ്പോൾ തന്നെ കൊല്ലത്തേക്കുള്ള  തീവണ്ടി പിടിക്കാൻ ഇറങ്ങിയിരിക്കണം എന്നു തോന്നി, കുടുംബത്തെ കാണാൻ ആ മനുഷ്യന്റെ മനസ് തുള്ളിച്ചാടുന്നുണ്ടാവണം.  

ഇനി തിരികെ ക്ലാസിലേക്ക് ചെല്ലണം.  വന്ന അതേ വഴികളിലൂടെ തന്നെ മടക്ക യാത്ര.  ബസിൽ  കയറിയും യാത്ര ആവാം.  പക്ഷേ ഒരു ഭാഗത്തേക്ക് തന്നെ ഒരു മണിക്കൂറിലേറെ  സമയ നഷ്ടമാണ് എന്നതും കായലിലെ യാത്രയുടെ  ഭംഗിയും സൌന്ദര്യവും  അതിനില്ലാത്തത് കൊണ്ടും ബോട്ടിൽ തന്നെ തിരികെ പോന്നു.  വീണ്ടും ക്ലാസ്സിലേക്ക് ചെന്നപ്പോള് രണ്ടര മൂന്നു മണിയായിക്കാണും. 

 ഹോസ്റ്റലിലെ സഹപാഠികൾ പലരും അവരവരുടെ വീടുകളിലേക്കു പോകുന്ന കാര്യം ചര്ച്ച ചെയ്യുന്നു.  കൂടെ ഉണ്ടായിരുന്ന ജൂനിയെർസിലെ ഒരു കുട്ടി വിമ്മിഷ്ടപ്പെട്ടു നിൽക്കുന്നു.   

"എന്തെഡോ 'ഗമ്മ'ണിരിക്കുന്നേ?" എന്നു ചോദിച്ചു. 

"വീട്ടില് നിന്നും മണി ഓർഡർ വന്നില്ല.  അത് കൊണ്ട് കയ്യിലുള്ള പണം പരീക്ഷ ഫീസ് അടയ്ക്കാൻ മാത്രേ തികയൂ.  പിന്നെ വീട്ടിൽ പോകാൻ പറ്റില്ല.  ഹോസ്റ്റലിൽ തന്നെ ഞാൻ  ഒറ്റയക് ആവും, ബാക്കിയെല്ലാരും ഈ ആഴ്ച അവരവരുടെ വീടുകളില് പോകുവാ." -  കണ്ണുകൾ നിറയുന്നത് മറ്റാരും  കാണാതിരിക്കാൻ ആ കുട്ടി ബുദ്ധി മുട്ടുന്നുണ്ടായിരുന്നു. 

കൈകൾ പോക്കറ്റിലേക്ക് നീങ്ങി.  ബാങ്ക് ഉദ്യോഗസ്ഥൻ തന്ന പണം അതേ പടി  ഇരിപ്പുണ്ട്.  

"ഇത് മതിയാവുമോ?" എന്നു ചോദിച്ചു കൊണ്ട് അത് മുഴുവൻ  ആ കുട്ടിയുടെ കയ്യിൽ കൊടുത്തു.  

വിടർന്ന  കണ്ണുകളോടെ അതും വാങ്ങി ഫീസ് അടയകുന്ന കൌണ്ടറിലേക്ക് ഒടുന്നതിനിടെ അവൾ പറയുന്നുണ്ടായിരുന്നു "ചേട്ടാ, ഞാനിപ്പോ വരാം.  ബസ് സ്റ്റാന്റിലേക്ക് ഞാനും വരുന്നുണ്ട് ട്ടോ.. ,". 

കോളേജിലേക്ക് ദിവസേന വീട്ടിൽ നിന്നും വന്നു പോകുന്നവർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു സന്തോഷം ആ കുട്ടിയുടെ ഭാവങ്ങളിലുണ്ടായിരുന്നു. 

ക്ലാസില് നിന്നും പുസ്തക സഞ്ചിയും എടുത്തു ബാക്കി കുട്ടികൾ വരാൻ കാത്തു നില്ക്കുമ്പോഴേക്കും തോല് സഞ്ചിയുമായി ആ കുട്ടിയും എത്തി. 

കലപില കൂട്ടമായി ബസ് സ്റ്റാന്റിലേക്ക് നടക്കുമ്പോൾ പറയുന്ന ഓരോ കാര്യങ്ങളും ചെയ്തു തീർക്കാൻ  വരുന്ന അവധിക്കാലം തികയുമോ എന്ന സംശയം ബാക്കി. 


Sunday, October 11, 2020

Isolation ~ an opportunity in disguise?

 Isolation ~ an opportunity in disguise?

[sketch by Pradeep, reference seen on Internet]

COVID19 pandemic situation has shaken the whole humankind to the peak.  Many people has relearned their habits and realized they can adapt to any changes needed if circumstances demand.  Living is ultimately the question on how to exist.  Making a living out of anything will be acceptable when life is in question.  So the nature of humans is going to change based on his / her requirements in life.  Travelers ended up as expats discovering destination in search of a good living; rather easy living and first comers always stood as gypsies making example and guidelines for the  newcomers.

Expat population in the Middle East are not different from this.  The rat race for earning, seeking skills, identifying potential, empowering and ultimately making a comparatively larger income brings them to a safe existence in homeland.  Irrespective of cast and creed, this had been continuing from past many years and will go on as I presume.

Risks in life come in many unexpected ways.  Sometime it might be in requirements from dependents or from self-ego (self-esteem).  Spending happens mostly in impulsive decisions and any loses are realized at a very later stage when return become extremely difficult.  Financial stability becomes an important part of life in this way.  Having a regular income will make one to spend without proper planning.  However the planning after any calamities will have a learning point for not to repeat this in the next time.  Being left over without any resources will cause discovery of unseen potentials.  This was evident in the current pandemic all over the world.

Many companies have short-sized their resources and staff were either laid off or asked to go on leave.  Some companies closed down their operation until further notice.  When an income is stopped, panic arises.  Marketing budgets for companies were zeroed down.  This has resulted many graphic professionals to search other domains for making a living.  But there are few those who do not quit in any situation.

Art and artists have a great role to play in any panic situation.  Conveying a message becomes very effective through captivating images so that the observer will have a vivid visualization in mind for quite a long time.  Awareness to fight any battle against unforeseen situation, be it a war or a virus will need excessive efforts in preparing mindsets of the common public.  If anyone is effected by disease, they must be attended for appropriate treatment for cure.  At the same time the same person (patient as identified) need to be educated on the potential severity of his illness and the needful precautions to be taken during and after the treatment period.  Often this becomes a kind of hospitalization or isolation.  While an artist if gone through such situation will have an abundant incidents to relate his mind and relay his feelings or feedback to others.  Medium can be audio or visual or even a small note so that it reaches few others who might be in similar mental conditions.

During normal conditions when a person being isolated behaves as true as possible.  Best or worst of them will uncover during that time.  Few observed incidents in recent COVID19 lock down days were very much interesting.

Wearing a facial mask became mandatory during the lock down period.  Purchasing masks may not be practical for any middle income group family members.  But as restrictions imposed, people started getting used to it and wearing a face mask is the new normal now!  This has kept a shade on expression of a person and caused mixed responses in community.  Some bright mind had worked an idea of printing lips and nose portion of face on the masks.  It had caught attention of people looking for the same kind of masks for themselves. People really did not mind spending money to get a face printed mask for them.  All those who utilized their skills trying to get the mask materials and facilitating the printing have gained considerable revenue during this uncertain times.

While buying facemasks and throwing them after usage for four hours (as advised by medicos) may not be possible for common public.  So their brainstorm reached a new set of mask preparation strategy as “stitching own double layer cloth masks”.  Well known national award winning actor (Mr.Indrans) have taken initiative in showing practically how easy that could be.  It is really wonderful to see people respond positively during a crisis time.

Later to this we have noticed big brands started selling these PPE products in their various selling platforms.  A lot of workforce being benefitted out of this opportunity as well.

Another incident noticed were the infographics prepared by some skillful artists encouraging public on how to have safe distancing and social distancing practice.  Banners and picture notes were seen a lot in the common social networking platforms in this regard.  Many people have benefitted from those circulars as well.  In some cases governments have utilized those graphics for public awareness campaigns also.

Mental health is very important at all times and especially when such panic attack happens, many stranded people might lose their consciousness or react in different manner resulting severe damages.   Taking this point, many visionaries came forward exploiting the “opportunity of training minds”.   While onsite trainings were not practical, virtual world took over supporting remotely.  A smart phone or computer could conduct a healthy session of counselling classes for groups as well as for individuals.  Online services became an essential commodity now extending job opportunities for software professionals.

Thus every situation has a positive side and seldom have we noticed it. 

Winners Never Quit and it will be seen always!