Friday, August 14, 2026

Amma ~ celebrating birthday with Achan ~ in another world from which NO return option!

13th August ~ was achan's brithday.

When we tried to cut a cake on amma's birthday, she insisted on celebrating the birthday of achan too.
Probably Amma left us to join and celebrate birhtday with Achan this time.
Incidentally Amma's birthday was just three days before.


One lunch time with parnets and kids at our Home during 2019.
without them home does not feel it.
every corner reminds one or other memories of Amma an Achan.

always know that you both are watching us and seeing what we are doing!

==========

ഓഗസ്റ്റ് 13 ~ അച്ഛന്റെ പിറന്നാളായിരുന്നു.
അമ്മയുടെ പിറന്നാളിന് കേക്ക് മുറിക്കാൻ ശ്രമിച്ചപ്പോൾ, അച്ഛ ന്റെ പിറന്നാളും ആഘോഷിക്കണമെന്ന് അവൾ നിർബന്ധിച്ചു.
ഇത്തവണ അച്ഛ നൊപ്പം പിറന്നാൾ ആഘോഷിക്കാൻ അമ്മ ഞങ്ങളെ വിട്ടുപോപോയതായിരിക്കാം.
ആകസ്മികമായി, അമ്മയുടെ പിറന്നാൾ വെറും മൂന്ന് ദിവസം മുമ്പായിരുന്നു.
അവരില്ലാതെ വീട്ടിൽ അത് അനുഭവപ്പെടുന്നില്ല.
എല്ലാ മൂലകളും അമ്മയെയും അച്ഛനെയും കുറിച്ചുള്ള ഒന്നോ അതിലധികമോ ഓർമ്മകളെ ഓർമ്മിപ്പിക്കുന്നു.
നിങ്ങൾ രണ്ടുപേരും ഞങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നും
ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് കാണുന്നുണ്ടെന്നും 
എപ്പോഴും അറിയുന്നു !


Saturday, August 1, 2026

വേഷങ്ങൾ

Wearing unwanted decorations and dressing up for someone else.
=====
ഇഷ്ടമല്ലാത്ത അലങ്കാരങ്ങൾ ചുമന്ന്
മറ്റാർക്കോ വേണ്ടി കെട്ടിയാടുന്ന വേഷങ്ങൾ

Friday, July 31, 2026

പരസ്യ പ്രസ്താവനകൾ.


പരസ്യ പ്രസ്താവനകൾ.

വെണ്ണ പുരട്ടുന്നവരുടെ കൈയിൽ എപ്പോഴും ഒരു കത്തി ഉണ്ടായിരിക്കും. ലക്ഷ്യങ്ങൾ മൂല്യങ്ങളെക്കുറിച്ച് സംസാരിക്കണം. അതുകൊണ്ടാണ് ആളുകൾ ആദ്യം സന്ദേശം ഓർമ്മിക്കുന്നത്, രണ്ടാമത്തേത് ബ്രാൻഡാണ്. ഏറ്റവും ശക്തമായ പ്രചാരണങ്ങൾ ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ല, അവർ വികാരങ്ങൾ വിൽക്കുന്നു.

≈========
people who apply butter, always have a knife in their hand. Objectives must talk about values. That's why people remembered the message first and the brand second. The strongest campaigns do not sell products they sell emotions.


Wednesday, July 29, 2026

അടിയന്തിരം - പതിനാറ് ഊട്ട്

2026 ജൂലൈ 30 ആം തീയതി 

നിളാതീരത്ത് ഐവർമഠം ട്രസ്റ്റിന് കേന്ദ്രത്തിൽ അമ്മയുടെ അടിയന്തിര കർമ്മങ്ങൾ ചെയ്യുവാൻ നിശ്ചയിച്ചിരുന്നു. 

കോരപ്പത്ത് ട്രസ്റ്റിന് ഓഫീസിൽ നിന്ന് പറഞ്ഞതനുസരിച്ച് ഇന്ന്  രാവിലെ നാലുമണിക്ക് തന്നെ അവിടെ എത്തിച്ചേർന്നു. സഹോദരിയും കുട്ടികളും തലേ ദിവസം രാത്രി തന്നെ അവിടെ വന്ന് തങ്ങിയിരുന്നു ചെല്ലുമ്പോൾ തന്നെ നമ്മളെ കാത്ത് സഹോദരി കുട്ടികളോടൊപ്പം നിൽക്കുന്നുണ്ടായിരുന്നു നേരെ കോരപ്പത്ത് ട്രസ്റ്റ് ഓഫീസിൽ ചെന്ന്  അമ്മയുടെ പേരും ഡീറ്റെയിൽ വിവരങ്ങളും പറഞ്ഞു .

ആ അസ്ഥി സൂക്ഷിച്ചിരുന്ന കുടം പൊതിഞ്ഞ് പേരും മേൽവിലാസവും എഴുതിയ കടലാസിൽ നോക്കി ഉറപ്പു വരുത്തുന്ന ഒരു ആവശ്യപ്പെട്ടു അഡ്രസ്സ് നേതാക്കൾ റസീറ്റ് എഴുതിത്തന്ന അതിനുവേണ്ട ഫീസ് ഗൂഗിൾ പേ ചെയ്തു. 

മറ്റേ കുടവും എടുത്തുകൊണ്ട് നിളാതീരത്തെക്കു നടന്നു 

അവിടെ കാത്തു നിന്നിരുന്ന കർമ്മങ്ങളിൽ ഒരാളെ സീറ്റ് ആവശ്യപ്പെട്ടു റസീറ്റ് കൊടുത്തതിനു ശേഷം അവൈലബിൾ ആയിട്ട് ഉണ്ടായിരുന്നു കർമ്മികളിൽ ഒരാളുടെ അടുത്തേക്ക് നമ്മളെ കൊണ്ടുപോയി. 

11 ദിവസത്തെ നിത്യകർമ്മങ്ങൾ ബലി ആ കർമ്മിയുടെ ഉപദേശമനുസരിച്ച് യഥാവിധി  ചെയ്തു ഭാരതപ്പുഴയിൽ. 

അതിൽ കൂടുതൽ തവണ മുങ്ങി ആയിരുന്നതുകൊണ്ട് ആ കർമ്മങ്ങൾ എല്ലാം ചെയ്തു അതിന് ശേഷം ഇളയതിൻറെ അടുത്തേക്ക് ബാക്കി കർമ്മങ്ങൾക്ക് വേണ്ടി ആ നമ്മളെ അദ്ദേഹം കൊണ്ടുപോയി.

ഇതിനിടയ്ക്ക് പിണ്ഡം ഒഴുകുകയും അസ്തി സൂക്ഷിച്ചിരുന്ന കുടവും അതോടൊപ്പം അമ്മയുടെ ജാതകവും എല്ലാം ഭാരതപുഴയിൽ ഒഴുക്കി.
ഈത്തവണത്തെ കർമ്മങ്ങൾക്ക് ശേഷം ആ ആത്മാവിനെ ഇഹലോകത്തിൽ നിന്നും സ്വർഗ്ഗത്തിലേക്ക് പോകുന്നതിനുള്ള 

അരികിലേക്ക് ഉയർത്തിയിരുന്നു അങ്ങനെ എന്താണ് പറഞ്ഞത് കർമ്മങ്ങൾ ഇതുവരെയുള്ള എല്ലാ കാര്യങ്ങളെ പ്രായശ്ചിത്തം  ദാനങ്ങൾ അടക്കം 24  ദാനങ്ങളും  നടത്തി ഇടങ്ങൾ ആരാധന ചെയ്തു.

ആദ്യത്തെ കർമങ്ങളുടെ ഭാഗം അവസാനിപ്പിച്ചു 

പിന്നീട് ഷോഡശ കർമ്മങ്ങൾ കാശിക്ക് പോവുക കാശിനാഥന് സമർപ്പിച്ചിട്ട് തിരികെ വരുക അങ്ങനെയുള്ള കർമ്മങ്ങളും ചെയ്തു 

പിന്നീട് ബാക്കിയുള്ള ബലികളും ബലികർമ്മങ്ങൾ എല്ലാം ഉപദേശമനുസരിച്ച് ഇട്ട് അവിടെ ചെയ്തു. 

കർമ്മങ്ങൾക്ക് അവസാനം നമസ്കാരവും ചെയ്തു കർമ്മം ഗുരുദക്ഷിണയും വച്ച് 
ഇന്നത്തെ കാര്യങ്ങൾ കംപ്ലീറ്റ് ചെയ്തു നീ ഒരു വർഷം വരെയുള്ള ആ ചടങ്ങുകളെല്ലാം ചെയ്തിട്ടുണ്ട്.
ഇനി വാർഷിക ആയിട്ടു വരുന്ന ശ്രാദ്ധം ആ സമയത്ത് ചെയ്താൽ മതി എന്നു പറഞ്ഞു. 

16 ദിവസങ്ങൾ കംപ്ലീറ്റ് ചെയ്തു ചെയ്യുമ്പോഴും ക്ഷേത്രത്തിനകത്ത് പ്രവേശിക്കാവൂ എന്നും 18 ആണ് കർമ്മി ഞങ്ങളോട് കുളിച്ച് വേഷംമാറി പൊയ്ക്കോളാൻ പറഞ്ഞത് .

Saturday, July 25, 2026

thoughts

👀 left out in the middle of nowhere ?😕
let go of what's left from here, ✨️
focus on what remains.🙏
life moves on 🤲

സപിണ്ഡീ അടിയന്തിരം അറിയിപ്പ്

 സപിണ്ഡീ അടിയന്തിരം അറിയിപ്പ് 


ഞങ്ങളുടെ വാത്സല്യ മാതാവ് ചോറ്റാനിക്കര ആശുപത്രിപ്പടി പടിഞ്ഞാറുവശം ദീപമേള വീട്ടിൽ പരേതനായ 

എം കെ നാരായണൻ നായരുടെ ഭാര്യ 

സികെ സരസ്വതിഅമ്മ (78 വയസ്സ്), 2026 ജൂലൈ ഇരുപത് തിങ്കളാഴ്ച പുലർച്ചെ മഞ്ചേരിയിൽ മകളുടെ വസതിയിൽ നിര്യാതയായ വിവരം അറിഞ്ഞു നേരിട്ടും അല്ലാതെയും സാന്ത്വനമേകുകയും മരണാനന്തര  ചടങ്ങുകളിൽ സഹകരിക്കുകയും ചെയ്ത 

എല്ലാ ബന്ധുമിത്രാദികളെയും നന്ദിയോടെ സ്മരിക്കുന്നു. 


ആയതിന്റെ  സപിണ്ഡി അടിയന്തിരം 2026 ജൂലൈ മുപ്പതാം തീയതി രാവിലെ നാലുമണി മുതൽ  തിരുവില്ല്വാമല ഐവർമഠത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 


സന്തപ്ത കുടുംബാംഗങ്ങൾ 

മക്കൾ, മരുമകൾ, പേരക്കുട്ടികൾ



Thursday, July 23, 2026

അമ്മ - അസ്ഥിസഞ്ചയനം


ജൂലൈ 24 ആം തീയതി അമ്മയുടെ അസ്ഥിസഞ്ചയനം 
തിരുവില്വാമല ഐവർമഠം കോരപ്പത്ത് ട്രസ്റ്റ് കേന്ദ്രം
നിളാതീരത്ത്
സഞ്ചയനത്തിനുള്ള കാര്യങ്ങൾ ഏർപ്പാട് ചെയ്തിരുന്നു. രാവിലെ 5 മണിക്ക് എത്തണം എന്ന് പറഞ്ഞത്. അതിനു കണക്കാക്കി മുറിയിൽ നിന്നും ഇറങ്ങി. സഹോദരിയും കുട്ടികളും അവിടെ എത്തിയിരുന്നു.  
സൂര്യോദയ ശേഷമേ ചടങ്ങുകൾ നടക്കൂ എന്ന് ഓഫീസിൽ നിന്ന പറഞ്ഞത് കൊണ്ട് 6 മണി വരെ അവിടെ വെയിറ്റ് ചെയ്തു.
ആറുമണിയായപ്പോൾ ഒരു കർമ്മി വന്നു.

കിണ്ടിയും നൽകി പുഴയിൽ കുളിച്ച് കിണ്ടിയിൽ ജലം നിറച്ചു വരാൻ പറഞ്ഞു. കൂടെയുള്ളവർ തലയിൽ വെള്ളം തളിച്ചാൽ മതി എന്നും പറഞ്ഞു.

ഭാരതപ്പുഴയിൽ മൂന്നുതവണ മുങ്ങി കിണ്ടിയിൽ ജലവും നിറച്ച് ചിതയുടെ അടുത്തേക്ക് എത്തി.

കിണ്ടി ഭൂമിയിൽ വെച്ചു. 

കർമ്മം ചെയ്യുന്നതിനുള്ള പ്രാർത്ഥനകളുടെ കാര്യങ്ങൾ പറഞ്ഞു.

ചിതയുടെ ഒരുവശത്തിരുന്ന് കഴിഞ്ഞു മൂന്നു ഭാഗങ്ങളിൽ നിന്ന് [ശിരസ്സ്, അരഭാഗം, പാദം] 
അസ്ഥികൾ എടുക്കുന്നതിനുള്ള ഉപദേശങ്ങൾ.

മരിച്ചയാളുടെ മക്കളും 
മക്കളുടെ മക്കളും എല്ലാവരും തൊട്ടു നിന്ന് 
ഓരോ ഭാഗങ്ങളിലെയും എടുത്തതിനുശേഷം എല്ലാം കർമ്മം ചെയ്യുന്നവർക്കും അസ്ഥികൾ എടുക്കാനുള്ള അവസരം കിട്ടുന്ന രീതിയിൽ കർമ്മി വ്യക്തമായിട്ട് പ്രാർത്ഥനകൾ നല്ല രീതിയിൽ പറഞ്ഞു നൽകി. വിവരങ്ങൾ സൂര്യഭഗവാൻ, വെളിച്ചം, വിളക്ക് എല്ലാം അമ്മയ്ക്ക് മോക്ഷം കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിച്ചു വേണ്ടി.

അസ്ഥികൾ ശുദ്ധി 
ചെയ്തത്
തീർത്ഥത്തിലും, ഗോമൂത്രത്തിലും, പാലിലും, 

പിന്നീട് 

ചിതയിൽ തീർത്ഥം തളിച്ചു.

തീർത്ഥം തളിച്ചു കൊണ്ട് മൂന്ന് പ്രദക്ഷിണം വച്ചു.

നവധാന്യങ്ങൾ വിതറി.

വീണ്ടും നവധാന്യങ്ങൾ മണ്ണിൽ ശരിക്കും മിക്സ് ചെയ്യുന്നതിനു വേണ്ടി ഇളക്കി കൊടുത്തു. അതിനുശേഷം 
മൂന്നു തവണ പ്രദക്ഷിണം. 

കൈക്കോട്ട് എടുത്തു, 
സഞ്ജയന ത്തിനുശേഷം 
കുഴിക്കുവാൻ, വാഴ വെക്കുന്ന സങ്കല്പം.

അതു കഴിഞ്ഞു
കുടഞ്ഞ് എല്ലാവരും കീഴിലുണ്ടായിരുന്ന ബാക്കി ജലം വ്യക്തമായിട്ട് ചെരിച്ച് 

ഭൂമി തൊട്ട് നമസ്കാരം ചെയ്തു സഞ്ചയനം ചടങ്ങുകൾ പൂർത്തിയായി. 

കർമിക്ക് ദക്ഷിണനൽകി. 
സഹായിക്കും ദക്ഷിണ നൽകി. 
അസ്ഥികൾ എടുത്ത കുടം കെടാ വിളക്കിനു മുൻപിൽ വെക്കാൻ ഓഫീസിലേക്ക് എത്തിക്കാൻ പറഞ്ഞു.