Showing posts with label #incident. Show all posts
Showing posts with label #incident. Show all posts

Monday, September 25, 2023

Ghosting! ~ പ്രേതരൂപികൾ | പ്രവാസത്തിലെ അദ്ധ്യായം

 Ghosting! അഥവാ ഒഴിവാക്കൽ. 

മനുഷ്യന് ആവശ്യങ്ങൾ നിവർത്തിക്കാൻ ആരുടെ മുന്നിലും  കൈ നീട്ടുന്ന ശീലം ആദികാലം മുതലേ ഉണ്ടായിരിക്കണം.  

പരിണാമ ഗുപ്തിയിൽ മൃഗങ്ങളെ മെരുക്കി സ്വന്തം ആവശ്യങ്ങൾക്കു ഉപയോഗിക്കുവാൻ  ശീലിച്ചത് മേൽ പറഞ്ഞ കാര്യത്തിൽ സഹായമായിട്ടുണ്ടാവണം.  

സമ്പാദിക്കുന്നതിന് വേണ്ടിയുള്ള നെട്ടോട്ടം പലർക്കും പല രീതിയിൽ ഗുണ ദോഷ സമ്മിശ്രമായി വന്നിട്ടുണ്ട്.  ആർജിത സമ്പത്ത് പരിരക്ഷിക്കാൻ മിടുക്കുണ്ടായിരുന്നവർ തുലോം കുറച്ചു മാത്രം അദ്ധ്വാനിച്ചു സന്തോഷം കണ്ടെത്തി.  എന്നാൽ മദ്ധ്യവർഗ ജീവികൾ (സമൂഹത്തിലെ ഉന്നത കുല ജാതരോ, സാമ്പത്തിക പരാധീനരോ അല്ലാത്ത ഒരു കൂട്ടം) ആർജിത സമ്പത്ത് ഇല്ലാത്തത് കൊണ്ടും, സമ്പാദ്യമില്ലാതെ ചെലവുകൾ ഏറുന്നത് കൊണ്ടും അന്യദേശങ്ങളിലേക്ക് ചേക്കേറാൻ നിർബന്ധിതരായ കൂട്ടത്തിലാണ്.  അങ്ങനെയൊരു മദ്ധ്യവർഗ കുടുംബത്തിൽ നിന്നും ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയവരിൽ ഒരാളാണ് "പ്രതി".

വിദ്യാലയ-കലാലയ കാലത്തു പോലും ദിവസേന വീട്ടിലെത്തിയ ശേഷം മാത്രം ഉറങ്ങിയിരുന്നവൻ ഗൾഫിലെത്തിയ ശേഷം ആകെ മാറിപ്പോയെന്നാണ് നാട്ടുകാരുടെ സംസാരം.  

വാരാന്ത്യ ദിവസങ്ങളിലടക്കം മണലാരണ്യത്തിലെ ചൂടും പൊടിക്കാറ്റും കാര്യമാക്കാതെ ജോലിചെയ്യുന്നതിനിടെ പലതും മറക്കാനും ചിലതൊന്നും ഓർക്കാതിരിക്കാനും കുറച്ചൊന്നുമല്ല കഷ്ടപ്പെടുന്നത്.  ആകെയുണ്ടായിരുന്ന ഒരു ആനന്ദകരമായ വിനോദം അടുക്കളയിൽ ചെയ്യുന്ന യുദ്ധസമാനമായ മേളമാണ്.  പലതരം പരീക്ഷണങ്ങളും വിജയകരമായി നടത്തിയ സംതൃപ്തി കൂടെ താമസിച്ചിരുന്ന മറ്റു അവിവാഹിതരായ ചെറുപ്പക്കാരുടെ മുഖത്തും കാണാമായിരുന്നു.

നാടുവിട്ട് ബോംബെയിലേക്ക് തീവണ്ടി കയറുമ്പോൾ മനസ്സിലുറപ്പിച്ച പദ്ധതികൾക്ക്  വേണ്ട സാമ്പത്തികം സ്വരൂപിക്കുന്ന തിരക്കിനിടെ ആഴ്ചകളും മാസങ്ങളും പോയതറിഞ്ഞില്ല.  മാസാവസാനത്തെ വാരാന്ത്യത്തിൽ വീട്ടിലേക്കുള്ള ഫോൺ വിളി, അതും ചില്ലറയിട്ട് കറക്കി വിളിക്കുന്ന ഫോണിലൂടെ.  ഓരോ തവണ ഫോൺ വിളി കഴിയുന്ന മുറയ്ക് വീട്ടിലേയ്ക് പൈസ അയച്ചു കഴിയുന്നതോടെ കഷ്ടി ചെലവിനു മാത്രം ഇത്തിരി കാശു ബാക്കിവരുന്ന ദയനീയ അവസ്ഥ.   ആർത്തിയെന്നും ദൈന്യതയെന്നും തോന്നുന്ന വിധം ജോലിചെയ്യുന്നതു കണ്ട പല മേലുദ്യോഗസ്ഥരും അത്ഭുതപ്പെടുന്നത് സഹപ്രവര്‍ത്തകരുടെ അസൂയയ്കും കാരണമാവുന്നത് സ്ഥിരം സംഭവമായി.

വർഷാവസാനം അവധിക്കാലമായപ്പോൾ കൂടെ താമസിച്ചിരുന്നവർക്കാണ് കൂടുതൽ ഉൽസാഹം.  കാരണം പലരുടേയും കത്തുകളും സമ്മാനപ്പൊതികളും വീടുകളിലെത്തിക്കുന്നതും തിരികേ വരുമ്പോൾ കത്തുകളുടെ മറുപടികളും വീട്ടിലുണ്ടാക്കിയ പലഹാരങ്ങളും കൊണ്ടുവന്ന് നൽകുന്ന ചുമതല പറയാതെ തന്നെ ഏറ്റെടുക്കുന്നത് അവധിക്ക് പോകുന്നയാളാണ്.

ആദ്യ അവധി ആയതു കൊണ്ടു പ്രത്യേക പരിഗണന ഒന്നും ഇല്ല,  പെട്ടി കെട്ടി മുപ്പത്തിരണ്ട് കിലോ കൃത്യമാക്കിയ സഹമുറിയൻമാർ.   വിമാനത്തിൽ കയറുന്നതു വരെ തിരികേ വരുന്ന കാര്യം സംശയമാണ് എന്നു പറഞ്ഞിട്ടില്ല. 

 എങ്കിലും നാട്ടിലെ എയർപോർട്ടിൽ കാത്തിരുന്ന വീട്ടുകാരെ കണ്ടപ്പോൾ തോന്നിയിരുന്ന സന്തോഷം രണ്ടു ദിവസം കൊണ്ട് തീരുമെന്ന് ഒട്ടും കരുതിയില്ല.

"എത്ര ദിവസം അവധി?"

"എന്നാ തിരികെ പോകുന്നത്?"

"ആ സ്ഥലത്തിന് അഡ്വാൻസ് കൊടുക്കണം,"

"നീ വരുമ്പോൾ കരാർ എഴുതാം എന്ന് പറഞ്ഞതാണ്."

ഇതെല്ലാം കേട്ടപ്പോൾ ഏതോ വാരിക്കുഴിയിൽ വീണ അവസ്ഥ!

ആദ്യ വർഷത്തെ അവധി കഴിഞ്ഞ മടക്കം ഇത്തിരി മാനസിക വിഷമം ഉണ്ടാക്കിയെങ്കിലും പിന്നീടുള്ള ഓരോ വർഷങ്ങളിലും ഉണ്ടാക്കിയ ആവർത്തനം ഒരു ശീലമായി.

പിന്നീടുണ്ടായ തിരിച്ചറിവ് അപാരം.

അതായത്, 

അവധിക്ക് നാട്ടിലെത്തിയ പ്രവാസിയുടെ പെട്ടിയിൽ നിറച്ചും നിധി ആണ്!

അത് മുഴുവനും നാട്ടിൽ ചെലവാകുന്നതുമാണ്,  അരുത് എന്ന് പറയുന്നവൻ പ്രവാസിയല്ല!

പ്രവാസിയുടെ പണം ചെലവാക്കുന്നതിന് ആരുടെയും [പ്രവാസിയുടെ പോലും] അനുവാദം വേണ്ട!  കാരണം പ്രവാസിക്ക് "ഗൃഹാതുരത്വം" മാത്രമല്ല ഹരിതാഭയും ചാറ്റൽ മഴയുമൊക്കെ മതി!

ചില സന്ദർഭങ്ങളിൽ കൂടെ നില്‍ക്കുന്ന ചില ആൾക്കാരുടെ പ്രകടനങ്ങൾ കാണുമ്പോൾ നമ്മൾ ആ പ്രദേശത്തെങ്ങുമില്ല എന്നു തോന്നും.  

അതു കൊണ്ട്,

ഇപ്പോഴത്തെ പ്രവാസിയ്ക്ക് പുതിയൊരു വൈദഗ്ധ്യം കിട്ടിയിട്ടുണ്ട്.  അപ്രത്യക്ഷനാവാനുള്ള അപാരമായ ശക്തി.  

എന്നു വച്ചാൽ,  ആര് എന്തഭിപ്രായം ചോദിച്ചാലും പ്രതികരിക്കാതിരിക്കുക.  വിലകൂടിയ മൊബൈലാണെങ്കിലും ഇന്റർനെറ്റ് ഇല്ലാത്ത സിം ആയിരിക്കണം.  ഏതെങ്കിലും "പേ" ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുന്ന സൂത്രം!

ചളി തമാശകളിൽ ആവശ്യത്തിലേറെ ചിരിക്കുക,  അല്ലാത്തപ്പോ ഭീകര ഗൗരവം വേണം.

പിരിവുകാരു വന്നാൽ ഘോരഘോരം പ്രഭാഷണം നടത്തുക,  അവരു വന്ന വഴി തിരികെ ഓടുന്നത് വരെ.

ഇങ്ങനെയല്ല വേണ്ടത്  എന്ന ഉപദേശങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുക,  കാരണം ഓരോ അശ്രദ്ധയും കൂടുതൽ ബാധ്യത വരുത്തുന്നതാണ്.

ചുരുക്കിപ്പറഞ്ഞാൽ,  പ്രവാസിയുടെ സാന്നിധ്യം ചുറ്റുമുള്ളവർക്ക് സംശയമാത്രമായിരിക്കണം.  ദേഹത്തോടൊപ്പം ദേഹിയില്ലാത്ത അവസ്ഥ!  യഥാര്‍ത്ഥത്തിലെ പ്രേതാവസ്ഥ!

ഇംഗ്ളീഷിൽ "Ghosting!" എന്ന് പറഞ്ഞാൽ ശരിയാവുമോ?

Friday, May 19, 2023

ഒരു വർഷം കൂടി കടന്നു പോകുന്നു - 20 മെയ് 2023

 20 May 1972 ~ 20 May 2023 

ഒരു വർഷം കൂടി കടന്നു പോകുന്നു.  

അത്യധികം സംഭവങ്ങളൊന്നുമില്ലെങ്കിലും പ്രതീക്ഷിക്കാതെ പല നല്ല കാര്യങ്ങളും സാധിച്ചതും 

കൂടെ നിലക്കുന്നവരുടെ യഥാർത്ഥരൂപമേതെന്ന്  തിരിച്ചറിയാൻ കഴിഞ്ഞതും ഈ കാലത്താണ്.  


ദുബായ് - Gitex -ൽ ഒരു ദിവസം. 
 


അരവിന്ദ് ദുബായ് ലൈസൻസ് നേടി, വണ്ടി ഓടിച്ച വർഷം.

വീട്ടിലെ തെക്കേ വശത്ത് ഗ്യാലറി മേൽക്കൂര ഓടിട്ടു മേഞ്ഞു.   

ഷാർജ യിൽ മഴ - റോഡില് നിറയെ വെള്ളം. 
[ചെറിയൊരു പേടിയോടെ യാണെങ്കിലും വണ്ടി ഓടിച്ചു ] 


ഷാർജ ഇൻറർനാഷനൽ ബുക്ക് ഫെയർ സന്ദർശിച്ചു.  കുറെ കാലങ്ങള്ക്ക് ശേഷം കുറച്ചു പുസ്തകങ്ങൾ വാങ്ങി. 

ജെർമനിയിലേക്കൊരു  ഔദ്യോഗിക സന്ദർശനം.  

അജി ചേട്ടനും സീമ ചേച്ചിയും ഒപ്പം അബൂദാബി യിലെ ഹിന്ദു ക്ഷേത്ര നിർമ്മാണ സ്ഥലം സന്ദർശിച്ചു.   

ജോലി ചെയ്യുന്ന കമ്പനിയെ പ്രതിനിധാനം ചെയ്യാൻ ഒരു അവസരം - ദുബായിൽ.  
 

കൽബ കണ്ടൽ  കാടുകൾ - സന്ദർശനം 


ഔദ്യോഗിക രേഖകളിൽ ഒരു വയസ്സു കൂടി,  

മനസിൽ ഇപ്പോഴും പക്വതയില്ലാത്ത ആ കുട്ടി തന്നെ ??  

വിദ്യാലയങ്ങളിലും കലാശാലകളിലും പഠിക്കാൻ സാധിക്കാതിരുന്ന പല അറിവുകളും നേടാൻ  സഹായിച്ച എല്ലാവരോടും നന്ദിയോടെ, 

വരകളെ ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്ത എല്ലാർക്കും ഒത്തിരി സ്നേഹത്തോടെ,

പ്രദീപ് ~ aka ~ PrAThI = പ്രതി 

Friday, July 15, 2022

Emergency @ COK Airport on 15 July 2022

Incident on 15th July 2022:

Air Arabia flight G9 426 going to Kochi (COK) from Sharjah (SHJ) airport noticed technical faults and was seeking Emergency Landing at Kochi (COK) airport.

Salute to the Air Arabia Pilot and his crew for managing the emergency without panic attack for passengers.  Great effort by CIAL team for handling situation well!

It was a serious emergency and all movement systems were shut down at airport.  Aircraft was moved to a different bay (after disembarking passengers) for thorough check before unloading luggage.  After declaring safety, systems restart was taking time as per airport team.

Many thanks to the whole team!.


News Links:

Manorama Online

https://www.onmanorama.com/news/kerala/2022/07/15/air-arabia-flight-hydraulic-failure-kochi-airport.html

YouTube (manorama news)

https://www.youtube.com/watch?v=lwxHJ5Z9wgE

Mathrubhumi News (online)

https://english.mathrubhumi.com/news/kerala/air-arabia-flight-from-sharjah-to-kochi-faces-mid-air-hydraulics-failure-lands-safely-1.7696511

Economic Times Online

https://economictimes.indiatimes.com/industry/transportation/airlines-/-aviation/air-arabia-flight-develops-hydraulic-failure-lands-safely-at-cochin-airport/articleshow/92905211.cms 

Times Of India

https://timesofindia.indiatimes.com/videos/city/kochi/air-arabias-sharjah-kochi-flight-suffers-snag-in-hydraulic-system-lands-safely/videoshow/92907773.cms

Kaumudi Online

https://www.youtube.com/watch?v=QEYd8YsXHt0

Hindustan Times News

https://www.hindustantimes.com/india-news/full-emergency-at-kochi-airport-as-air-arabia-flight-develops-hydraulic-failure-101657898514518.html

Indian Express Online

https://indianexpress.com/article/india/kerala/full-emergency-cochin-airport-air-arabia-flights-hydraulic-failure-8032114/


Thursday, March 10, 2022

ഇരുപത്തിമൂന്ന് ~ 23 years backward

ഇരുപത്തിമൂന്ന് : 23 = (2+3) = 5 [uni digit number per numerology]


ഒക്ടോബർ മാസം മാറ്റങ്ങളുടേതാണോ ? എന്റെ കാര്യത്തിലെങ്കിലും അത് ശരിയായിരിക്കണം.

സൗദിയിൽ ജോലി ചെയ്യുന്ന സമയം സഹപ്രവർത്തകരായ ചില സൗഹൃദങ്ങൾ (മലയാളികളടക്കം) ജീവിതത്തിലെ വ്യക്തമായ മാറ്റങ്ങൾക്കു കാരണമായി എന്ന് പറയാതെ വയ്യ.  

ഓരോ തൊഴിൽ മാറ്റവും പുതിയ പാഠങ്ങൾ നൽകിയിരുന്നു.  കലാലയ പഠനത്തെ തുടർന്ന് ആദ്യം ലഭിച്ച തൊഴിലിൽ തന്നെ ചുവടുറപ്പിച്ച് അതെ സ്ഥാപനത്തിൽ നിന്ന് തന്നെ വിരമിക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു.   പക്ഷെ ഉന്നത കുല ജാതനായതിന്റെ കാരണത്താൽ സംവരണങ്ങളുടെ ആധിക്യം സർക്കാർ ജോലി ലഭിക്കുന്നത് വെറുമൊരു സ്വപ്നവും,  ആ സ്വപ്നങ്ങളുടെ അസാധ്യതയെ ചൂഷണം ചെയ്തിരുന്ന സ്വകാര്യ സ്ഥാപനങ്ങളും "തൊഴിൽ"  എന്ന മാന്യ പദത്തിന് "അവസരോചിതമായ വെറുമൊരു കരാർ" എന്ന വിശാലമായ അർഥം മനസിലാക്കാൻ സഹായിച്ചു.  പല സ്വകാര്യ സ്ഥാപനങ്ങളിലെയും ജോലിക്കാർ അവസരവാദികളാവുന്നതു ഇങ്ങനെയായിരിക്കാം.

മനുഷ്യ ജീവിതത്തിൽ എല്ലാർക്കും ലഭ്യമായ അവസരങ്ങൾ തിരിച്ചറിയാനോ സംയമനത്തോടെ അവയെ സ്വീകരിക്കാനോ പലപ്പോഴും സാധിക്കാറില്ല.  അങ്ങനെയൊരുള്ള സാഹചര്യങ്ങളിൽ  നമുക്ക് മുന്നിൽ പ്രത്യക്ഷരാവുന്ന ചില നിസ്വാർത്ഥ ജന്മങ്ങൾ ഉണ്ടാവും.  അങ്ങനെയുള്ള ഒരുപാട് പേരുടെ ദയ നമ്മളോരോരുത്തരും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാകും. 

മധുരക്കരിമ്പിലെ അവസാനത്തെ നീർതുള്ളിയും ചതച്ചു പിഴിഞ്ഞ് എടുത്ത ശേഷം വലിച്ചെറിയപ്പെടുന്ന ചണ്ടിയുടെ  അനുഭവങ്ങൾ പല തൊഴിലിടങ്ങളിൽ നിന്നും ഉണ്ടാക്കിയ വിരക്തിയിൽ നിന്നും മോചനത്തിനായി  എട്ടു മണിക്കൂറിന്റെ തുടർച്ചയായുള്ള രണ്ട് ഷിഫ്റ്റുകളിലായി ചിലവഴിച്ചിരുന്നപ്പോൾ പുറം ലോകവുമായി തീർത്തും അകൽച്ചയിലായി.   ഉറക്കവും കിടപ്പു മുറി വൃത്തിയാക്കലും അലക്കു ജോലികളും അടുക്കലപ്പണികളും തീർത്തു ജോലിസ്ഥലത്തേക്കുള്ള യാത്രകളടക്കം എല്ലാം യന്ത്രികമായിരുന്ന രണ്ടരക്കൊല്ലത്തിലേറെ സമയം.  സ്ഥാപനത്തിലെ പല വകുപ്പ് മേധാവികളും ശ്രദ്ധിച്ചിരുന്നു എന്ന് തിരിച്ചറിയുന്നത്  വീണ്ടുമൊരു ജോലി മാറ്റത്തിലേക്കു കാരണമാവും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

സ്ഥാപനത്തിലെ ഉപകരണ പരിപാലന വകുപ്പ് മേധാവി വടക്കേ ഇന്ത്യൻ മാർവാഡി ഒരു ദിവസം എന്റെ മേശയ്ക്കരികെ വന്നിരുന്നു.   

"डुबाई जाएगा ?   [ദുബായിലേക്ക് പോകുന്നോ ?] "  എന്ന് ചോദിക്കുന്നു.  

ഒരു കടലാസു കൈയിലേക്ക് നീട്ടി.  

ഇപ്പോൾ ലഭിക്കുന്ന മാസ ശമ്പളത്തിന്റെ ഇരട്ടിയും വാഹന ആനുകൂല്യങ്ങളും.  കൂടുതലൊന്നും ആലോചിക്കാതെ തലയാട്ടി.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു.  അത്യാസന്ന അവസ്ഥാ സന്ദേശം (സൗദിയിൽ - emergency exit re-entry) fax ലഭിച്ചുവെന്ന് വകുപ്പ് സെക്രട്ടറിയും,  വിമാന യാത്രയ്ക്കുള്ള നിർദേശം നൽകുന്ന നടപടികൾ വേഗത്തിലാക്കുവാൻ സൗദി പൗരനും ഇടപെട്ടു.  താമസ സ്ഥലത്തു നിന്നും സാധനങ്ങൾ  പൊതിഞ്ഞു കെട്ടി  തയ്യാറാക്കുവാൻ നിന്ന പല ഭാഷക്കാരായ സഹപ്രവർത്തകർ.  ചിലർ അവരുടെ ദുബായിലുള്ള ബന്ധുക്കൾക്ക് കൊടുക്കുവാനുള്ള കത്തുകൾ കയ്യിലേൽപിച്ചു,  വിമാനമിറങ്ങുമ്പോൾ  നിന്റെ പേരെഴുതിയ ബോർഡും കൊണ്ട് ആൾക്കാരുണ്ടാവും നേരിട്ട് കൊടുത്താൽ മതി എന്ന് പറഞ്ഞിരുന്നു.  

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്നെ യാത്രയാക്കി മടങ്ങിയ ഒരു കൂട്ടം മാലാഖമാർ!

വിമാനത്തിലേക്ക് കയറുന്ന സമയം ഒരുപാട് മലയാളികളുടെ സ്വപ്ന ഭൂവിലേക്കാണ് യാത്ര എന്നതു പോലും തിരിച്ചറിയാനാവാത്ത വിഭ്രമത്തിലായിരുന്നു.  

കഴിഞ്ഞ വർഷം (2021) ഒക്ടോബർ ഇരുപത്തി മൂന്നാം തിയതി  == (23 വർഷങ്ങൾ), പലരുടെയും ജീവിതത്തിൽ ചെറിയൊരു സന്തോഷമെങ്കിലും ഉണ്ടാകുവാൻ ഞാൻ കാരണമായിട്ടെങ്കിൽ അത് മേൽ പറഞ്ഞ മാലാഖമാരുടെയും അനുഗ്രഹം.

Thursday, January 13, 2022

New Year 2022 - A crashing START!

New Year 2022 - A crashing START!

രണ്ടായിരത്തി ഇരുപത്തിരണ്ടു തകർപ്പനായി തന്നെ തുടങ്ങി !


ഇടതു കാലിന്റെ ചെറുവിരൽ 

ഇടനാഴിയിൽ വച്ചിരുന്ന പെട്ടിയുടെ മൂലയിൽ കാര്യമായി തന്നെ തട്ടി.  

നല്ല തകർപ്പൻ  ഇടി.    

എണ്ണിയ നക്ഷത്രങ്ങളെത്രയായിരുന്നു എന്നു ഇപ്പോഴും നിശ്ചയമില്ല. 

ഒന്നാം തീയതി തന്നെ ആശുപത്രിയിലേക്ക് പോവണ്ടാ എന്നു വിചാരിച്ചു വച്ചു  കൊണ്ടിരുന്നു. 


പുലരെ തന്നെ നല്ല രീതിയിൽ മഴ പെയ്തിരുന്നത് കൊണ്ട് രാവിലത്തെ നടപ്പും മുടങ്ങി.  വൈകുന്നേരമാകുമ്പോളെക്ക്  കാലിന്റെ വേദന കുറയും എന്നു വിചാരിച്ചിരുന്നു.  പക്ഷേ രാത്രിയായപ്പോഴേക്കും  ഇടതു കാലിന്നു നീര് വന്നു. 

പിറ്റേന്ന് ജോലിക്ക് പോകേണ്ടതും ആണ്.  സോക്സ്, ഷൂ ഒക്കെ  ധരിച്ചു ഒരു മാതിരി ഞൊണ്ടി വണ്ടിയിലേക്ക് കയറി.  മാനുവൽ ഗിയർ അല്ലാതിരുന്നത് ഭാഗ്യം.  അല്ലെങ്കിൽ കഷ്ടപ്പെട്ട് പോയേനെ.  ജോലി കഴിഞ്ഞു തരികെ വന്നപ്പോഴേക്കും നീര് കൂടിയിരുന്നു. 

നാനൂറു ദിവസങ്ങളോളമായി  മുടങ്ങാതെ തുടർന്നിരുന്ന രാവിലത്തെ നടപ്പിന് താൽകാലികമായി അവധി. 

എന്തായാലും ആശുപത്രിയില് പോകാതെ തന്നെ ജനുവരി ഒമ്പതാം തീയതി രാവിലെ വീണ്ടും നടത്തം പുനരാരംഭിച്ചു. 

എല്ലാർക്കും പുതുവൽസരാശംസകൾകൊപ്പം  നന്ദിയോടെ,



Tuesday, June 22, 2021

Changes are yet to come

commented on Renuka Arun's post on FB post 

https://www.facebook.com/photo?fbid=343448647136931


Well said. Parents will need to raise their kids to become good humans. Best way is show them living as a good example. Changes are yet to come. Learning to say NO when needed and to stand by that statement is very much essential (irrespective of gender).🙏